മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ യുഡിഎഫ് അവിശ്വാസം പാസായി ;ക്ഷേമകാര്യ സ്റ്റാന്റ്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണെതിരെയാണ് അവിശ്വാസം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ക്ഷേമകാര്യ സ്റ്റാന്റ്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണെതിരെ യു.ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എല്‍.ഡി എഫിലെ നിഷാ ശശിക്കെതിരെ മുസ്ലീം ലീഗ് അംഗം മുനീര്‍ ആച്ചിക്കുളമാണ് പ്രമേയം കൊണ്ടുവന്നത്. എല്‍ ഡി എഫിന് രണ്ടും, യു.ഡി എഫിനും രണ്ടും സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ എല്‍ ഡി എഫിലെ ബിന്ദു യു.ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
കമ്മിറ്റിയില്‍ എല്‍ഡിഎഫിലെ നിഷാ ശശിയായിരുന്നു നിലവിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. നിലവില്‍ എല്‍ഡിഎഫിലെ ബിന്ദു ശശി, കേരള കോണ്‍ഗ്രസിലെ സിവി സെബാസ്റ്റിയന്, ലീഗിലെ മുനീര്‍ ആച്ചിക്കുളം എന്നിവരാണ് സ്റ്റാന്റിംഗ് കമ്മിറ്റിയിലുള്ളത്. യുഡിഎഫ് ഭരിക്കുന്ന മുള്ളന്‍കൊല്ലിയില്‍ എല്‍ഡിഎഫിനായിരുന്നു ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സീറ്റുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ലീഗംഗം കൊണ്ടുവന്ന അവിശ്വാസത്തില്‍ എല്‍.എഡി.എഫ് അംഗമായ ബിന്ദു ബിജു യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് അവിശ്വാസം പാസായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍