ഒറ്റനമ്പര്‍ ലോട്ടറി തട്ടിപ്പ്; 2 പേര് അറസ്റ്റില്‍
ലോട്ടറി ടിക്കറ്റിലെ നമ്പറുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിവന്ന ലോട്ടറിവല്പ്പനക്കാരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് എടത്തന്കുന്ന് മുച്ചാലന്കണ്ടി മണി (63), നീര്‍വാരം അമ്പലത്തിങ്കല്‍ ദിവാകരന് (58) എന്നിവരാണ് അറസ്ററിലായത്. ലോട്ടറി ടിക്കറ്റിലെ അവസാന മൂന്നക്ക നമ്പര്‍ മുന്‍കൂട്ടി പറയുന്നവരില്‍ നിന്നും 50 രൂപവെച്ച് വാങ്ങി നമ്പറുകള്‍ രേഖപ്പെടുത്തുകയും, പിന്നീട് ഒന്ന്,രണ്ട്,മൂന്ന് സമ്മാനര്‍ഹമാകുന്ന ലോട്ടറി നമ്പറുകളില്‍ പ്രസ്തുത മൂന്നക്കം വന്നാല്‍ അവര്‍ക്ക് യഥാക്രമം 20000,2000,1000 എന്നിങ്ങനെ തുക നല്‍കിയുമാണ് ലോട്ടറി വാതുവെപ്പ് നടത്തി വന്നത്. ഡിജിപിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ലോട്ടറി വില്പന കേന്ദ്രങ്ങളില്‍ പോലീസ് വ്യാപക പരിശോധന നടത്തിയത്. പ്രതികള്‍ക്കെതിരെ കേരള ലോട്ടറി ആക്ട് 1998 പ്രകാരം ജാമ്യമില്ലാ വകുപ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വന്‍ മാഫിയതന്നെ രംഗത്തുണ്ടെന്ന് പോലീസിന് സൂചനയുണ്ട്. അതിന്റെ ഭാഗമായി വിശദമായ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു. പനമരം എസ്ഐ സഖറിയയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇത്തരത്തിലുള്ള ലോട്ടറി തട്ടിപ്പുകള്‍ ജില്ലയിലുള്‍പ്പെടെ പല സ്ഥലങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് പോലീസ് വിഷയത്തിലിടപെടുന്നത്. ഒറ്റക്ക,രണ്ടക്ക,മൂന്നക്ക നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് വാതുവെപ്പ് അധികവും നടക്കുന്നത്. ഒരു തവണ നമ്പര്‍ ബുക് ചെയ്യുന്നതിന് 50 രൂപയാണ് പനമരത്ത് ഈടാക്കിയിരുന്നതെങ്കില്‍ പല സ്ഥലങ്ങളിലും പല തുകയാണ് വാങ്ങുന്നത്. നമ്പറുകളെഴുതിവെച്ച കടലാസല്ലാതെ മറ്റ് രേഖകളുമൊന്നും ഇത്തരം തട്ടിപ്പില്‍ ഇല്ലാത്തതിനാല്‍ പോലീസിനും ഇത്തരക്കാര്‍ തലവേദന സൃഷ്ടിക്കാറുണ്ട്. 2014 നവംബറില്‍ പനമരത്ത് ലോട്ടറിക്കടകള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ഫുട്ബോള്‍, ക്രിക്കറ്റ് വാതുവെപ്പുകള്‍ നടന്നിരുന്നു. പനമരം, കൈതക്കല്‍, കമ്പളക്കാട്,കണിയാമ്പറ്റ പ്രദേശങ്ങളിലുള്ളവരായിരുന്നു അന്ന് വാതുവെപ്പില്‍ പങ്കാളികളായിരുന്നത്. അന്ന് പോലീസ് കേസെടുക്കുകയും ലോട്ടറിക്കടയില്‍ നിന്നും 90000 രൂപയോളം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വീണ്ടും ലോട്ടറി വാതുവെപ്പിലൂടെ പനമരം ശ്രദ്ധാകേന്ദ്രമാകുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍