അതിതീവ്ര ദേശീയത മാധ്യമങ്ങളെ നിശബ്ദരാക്കുന്നു:സനീഷ് ഇളയിടത്ത്
മാധ്യമങ്ങള്‍ സാമൂഹ്യ നിര്‍മ്മിതിയുടെ കാവലാളുകളായി മാറുന്ന വര്‍ത്തമാനകാലത്ത് അതിതീവ്രമായ ദേശീയത മാധ്യമങ്ങളെ നിശബ്ദരാക്കി ക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകനായ സനീഷ് ഇളയിടത്ത് അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടൗണ്‍ഹാളില്‍ നടന്ന മാധ്യമ സെമിനാറില്‍ ' മാധ്യമങ്ങളും സമ്മിതിയുടെ നിര്‍മ്മാണവും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിതീവ്രമായ ദേശീയതയെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുവാന്‍ കേരളത്തിന് സാധ്യമാവുന്നത് മാധ്യമങ്ങളുടെ വ്യക്തമായ ഇടപെടലുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മാധ്യമങ്ങളും സമ്മിതിയുടെ നിര്‍മ്മാണവും എന്ന സെമിനാറില്‍ ന്ര്യൂസ് 18 എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സനീഷ് ഇളയിടത്ത് വിഷയമവതരിപ്പിച്ച് സംസാരിച്ചു.സാംസ്കാരികോല്‍സവത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സാംസ്കാരികോത്സവത്തിന്റെ അവസാനദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് ഫോക് ലോറും സാഹിത്യവും എന്ന വിഷയത്തില്‍ ഡോ.സോമന് കടലൂര്‍, 'സ്ത്രീ സമൂഹം സാഹിത്യം എന്ന വിഷയത്തില്‍ ഡോ.ഡി.ഷീല തുടങ്ങിയവര്‍ സംസാരിക്കു. വൈകുന്നേരം നാല് മണിക്ക് സിറിയക് ടി സൈമണ്‍ നയിക്കുന്ന പാട്ടരങ്ങ് സംഗീത പരിപാടി അരങ്ങേറും. തുടര്‍ന്ന് 6 മണിയോടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന പത്തനംതിട്ട പൈത-ക കളരിയുടെ പടയണിയും അരങ്ങേറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍