ഓട്ടോ തൊഴിലാളികള്‍ കൈകോര്‍ത്തു; ഇന്നത്തെ ദിനം രവിക്കായി മാറ്റിവെച്ചു;വൃക്കരോഗിയായ ഓട്ടോ ഡ്രൈവര്‍ രവിയുടെ ചികിത്സാ ധനസമാഹരണത്തിനായി മാനന്തവാടിയിലെ ഓട്ടോതൊഴിലാളികള്‍ ഇന്നത്തെ വരുമാനം മാറ്റിവെച്ചു
മാനന്തവാടിയിലെ ഓട്ടോഡ്രൈവറായ വാഴയില്‍കുടി രവി(56) യുടെ ചികിത്സാ ധനസമാഹരണത്തിനായി മാനന്തവാടിയിലെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് അംഗങ്ങള്‍ കൈകോര്‍ത്തു. ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രവിയുടേയും, നിത്യരോഗിയായ ഭാര്യയുടേയും ചികിത്സാര്‍ത്ഥം തങ്ങളുടെ ഇന്നത്തെ വരുമാനം ഓട്ടോഡ്രൈവര്‍മാര്‍ മാറ്റിവെക്കും. വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയ രവിക്കുവേണ്ടിയുള്ള ഈ സത്കര്‍മ്മത്തിന്റെ. ഉല്‍ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് പ്രവീജ് നിര്‍വ്വഹിച്ചു. ജോയിന്റ് ആര്‍ടിഒ സാജു സന്നിഹിതനായിരുന്നു.ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന അമ്പുകുത്തി വാഴയില്‍കുടി രവിയ്ക്ക് (56) പെണ്മക്കള് മൂന്നാണ്. മൂന്നു പേരും വിദ്യാര്‍ഥികള്‍. ആകെയുള്ള ആറു സെന്റ് ഭൂമിയില്‍ ഇതുവരെ രവിയും ഭാര്യയും കഴിഞ്ഞിരുന്നത് തങ്ങളുടെ വിഷമം മക്കളെ അറിയിക്കാതെയാണ്. അവരുടെ പഠനത്തിനൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. എന്നാല്‍ ഇനി മുന്നോട്ടുള്ള ജീവിതയാത്ര എങ്ങനെയാവുമെന്ന് രവിയ്ക്ക് ഒരു നിശ്ചയവുമില്ല. ഇല്ലായ്മയില്‍ പൊറുതി മുട്ടി കഴിയുമ്പോള്‍ വില്ലനായെത്തിയ വൃക്കരോഗമാണ് രവിയുടെ കുടുംബത്തിനു തിരിച്ചടിയായത്.
മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് രവി. വിട്ടുമാറാത്ത ക്ഷീണം ശരീരത്തിനു പ്രശ്നം സൃഷ്ടിച്ചപ്പോഴാണ് രവി ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ഇരു വൃക്കകളും തകരാറിലായതായി മനസിലാക്കുന്നത്. ഇപ്പോള്‍ തന്നെ ചികിത്സയ്ക്ക് ഭീമമായ തുക ചിലവായി. ഇനി സുമനസുകള്‍ കനിഞ്ഞെങ്കില്‍ മാത്രമേ രവിയ്ക്ക് തുടര്‍ ചികിത്സ സാധ്യമാകൂ. അസുഖ ബാധിതയായതിനാല്‍ രവിയുടെ ഭാര്യയ്ക്കും ജോലിക്കൊന്നും പോകാന്‍ സാധ്യമല്ല. രവി ഓട്ടോ ഓടിച്ചു കൊണ്ടു വരുന്ന വരുമാനത്താലാണ് ഇവരുടെ കുടുംബം പുലര്‍ന്നിരുന്നത്. ഇനിയെങ്ങനെ ജീവിക്കും എന്ന ആധി ഇവരുടെ കുടുംബത്തിനുണ്ട്.
രവിയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി മാനന്തവാടി നഗരസഭ പുതിയ വീടു വച്ചു നല്കുന്ന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീടു നിര്‍മിക്കാനുള്ള ഉടമ്പടി വയ്ക്കാനുള്ള തുച്ഛമായ പണം പോലും ഇവരുടെ കൈയിലില്ല. നിര്‍ധനനായ രവിയുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി മാനന്തവാടി നഗരസഭാ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ശാരദാ സജീവന് ചെയര്‍പേഴ്സണായും കെ.കെ. സധു കണ്‍വീനറായും രവി വാഴയില്‍കുടി ചികിത്സാ സഹായ നിധി രൂപവത്കരിച്ചിച്ചുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാനന്തവാടി ശാഖയില്‍ 2879000100061264 (ഐ.എഫ്.എസ്.സി ജഡചആ0287900) നമ്പര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ചികിത്സാ സഹായങ്ങള്‍ ശാരദാ സജീവന്, ചെയര്‍പേഴ്സണ്‍, രവി വാഴയില്‍കുടി ചികിത്സാ സഹായനിധി, സജനാ നിവാസ്, ചൂട്ടക്കടവ്, മാനന്തവാടി, 670 645 എന്ന വിലാസത്തിലും അയക്കാം. ഫോണ്‍: 9496288612, 9846439300.
രവിയുടെ ചികിത്സാ ധനസമാഹരണത്തിനായി മാനന്തവാടിയിലെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് അംഗങ്ങള്‍ കൈകോര്‍ത്തു. ഇരു വ്യക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രവിയുടേയും, നിത്യരോഗിയായ ഭാര്യയുടേയും ചികിത്സാര്‍ത്ഥം തങ്ങളുടെ ഇന്നത്തെ വരുമാനം ഓട്ടോഡ്രൈവര്‍മാര്‍ മാറ്റിവെക്കും. വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയ രവിക്കുവേണ്ടിയുള്ള ഈ സത്കര്‍മ്മത്തിന്റെ. ഉല്‍ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് പ്രവീജ് നിര്‍വ്വഹിച്ചു. ജോയിന്റ് ആര്‍ടിഒ സാജു സന്നിഹിതനായിരുന്നു. നഗരത്തിലെ നൂറോളം ഓട്ടോറിക്ഷകളിലെ ഇന്നത്തെ ഓട്ടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായും രിവിയുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍