സാംസ്ക്കാരികോത്സവത്തിന് മാനന്തവാടിയില്‍ തുടക്കമായി.
മാനന്തവാടി:സാഹിത്യലോകത്തെ ആശങ്കപ്പെടുത്തുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്ക് മിഴി തുറന്ന് സാംസ്ക്കാരികോത്സവത്തിന് മാനന്തവാടിയില്‍ തുടക്കമായി. എഴുത്തുകള്‍ വിപണികള്‍ക്ക് മാത്രമായി മാറുന്ന വര്‍ത്തമാനകാലത്ത് വിപണി സ്വാധീനിക്കാന്‍ കഴിയാത്ത ഒരേ ഒരു മേഖല കവിതയാണെന്ന് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് കവി വീരാന്‍കുട്ടി പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉത്സവം ശനിയാഴ്ച സമാപിക്കും. രണ്ട് ദിവസമായി നടക്കുന്ന സാംസ്ക്കാരികോത്സവത്തില്‍ മോഹിനിയാട്ടം, പടയണി തുടങ്ങിയ വിവിധങ്ങളായ കലാവിരുന്നും അരങ്ങേറുംകേരള സാഹിത്യ അക്കാദമി, ഫോക് ലോര്‍ അക്കാദമി, കേരള കലാമണ്ഡം, പഴശ്ശി ഗ്രന്ഥാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സാംസ്ക്കാരികോത്സവം നടക്കുന്നത്.സാഹിത്യ സെമിനാറുകള്‍, കലാമണ്ഡലത്തിന്റെ ശത മോഹനം മോഹിനിയാട്ടം, പടയണി, സംഗീത സംവാദം, ചിത്രപ്രദര്‍ശനം, പുസ്തകമേള, നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പഴശ്ശി ഗ്രന്ഥാലയത്തിന്റെ ചരിത്രപ്രദര്‍ശനം, പാട്ടരങ്ങ് തുടങ്ങിയവ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.രണ്ട് ദിവസമായി നടക്കുന്ന പരിപാടികളില്‍ കലാ സാഹിത്യ രംഗത്തെയ്യം ഗ്രന്ഥശാല പ്രവര്‍ത്തകരുടെയും ഒത്തുചേരലും സംവാദവും നടക്കും. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്മാന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പീതാരാമന്, പി.കെ.സുധീര്‍, സാദിര്‍ തലപ്പുഴ, വേണു മുള്ളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.സാംസ്കാരികോത്സവം ശനിയാഴ്ച സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍