സിഡിഎസ് തെരഞ്ഞെടുപ്പില്‍ ഇടത് ആധിപത്യം ; മാനന്തവാടി നഗരസഭ പിടിച്ചെടുത്തു; എടവകയും,തിരുനെല്ലിയും നിലനിര്‍ത്തി; തവിഞ്ഞാലില്‍ നറുക്കെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
സി.ഡി എസ് തിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭ സി.പി.എം പിടിച്ചെടുത്തു. 14 നെതിരെ 21 വോട്ടുകള്‍ നേടിയ സിപിഎമ്മിലെ ജിഷാ ബാബു ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടന്ന കമ്മ്യൂണിറ്റിഹാള്‍ പരിസരത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. തവിഞ്ഞാലില്‍ വോട്ടിംഗില്‍ തുല്യത വന്നതിനെ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടി. എടവകയും തിരുനെല്ലിയും സി.പി.എം നില നിര്‍ത്തി.വീറും വാശിയും നിറഞ്ഞതായിരുന്നു ഇന്ന നടന്ന കുടുംബശ്രീ തിരഞ്ഞെടുപ്പുകള്‍. അയല്‍കൂട്ടം മുതല്‍ എ.ഡി.എസിലും, സി.ഡി.എസിലും വാശിയേറിയ തിരഞ്ഞെടുപ്പ് തന്നെയായിന്നു നടന്നത്.ഏറെ വിവാദമായിരുന്നു മാനന്തവാടിയിലെ കഴിഞ്ഞ തവണത്തെ സി.ഡി.എസ് തിരഞ്ഞെടുപ്പ് . എന്നാല്‍ ഇത്തവണത്തേത് സമാധാനപരമായിരുന്നു. 14 എതിരെ 21 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയത്.
ജിഷ ബാബു ചെയര്‍പേഴ്സണായും എ.എം.ഷൈമ വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.വിജയിച്ചവര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും നടത്തി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.തവിഞ്ഞാലില്‍ 11 വോട്ടുകള്‍ നേടി ഇരുവിഭാഗവും തുല്യത പങ്കിട്ടതിനെ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഉഷാ വിജയന് ചെയര്‍പേഴ്സണായും ജയലക്ഷമി വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുത്തു.കഴിഞ്ഞ തവണയും ഇവിടെ കോണ്‍ഗ്രസ് തന്നെയായിരുന്നു ചെയര്‍പേഴ്സണായത്.
എന്നാല്‍ ബി.ജെ.പി.യുടെ സഹായത്തോടെയാണ് തവിഞ്ഞാലില്‍ യു.ഡി.എഫ് സി.ഡി.എസ് ചെയര്‍പേഴസണ്‍ സ്ഥാനങ്ങള്‍ നേടിയതെന്ന് സി.പി.എം.ആരോപിച്ചു. എടവകയില്‍ 7 നെതിരെ 12 വോട്ടുകള്‍ നേടി സി.പി.എം ചെയര്‍പേഴ്സണ്‍ സ്ഥാനം നിലനിര്‍ത്തി പ്രിയ വീരേന്ദ്രകുമാര്‍ ചെയര്‍പേഴ്സണായും മിനി തുളസീധരന്‍ വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുത്തു.തിരുനെല്ലിയില്‍ റുഖിയ സൈനുദീന്‍ ചെയര്‍പേഴ്സണായും സരസ്വതി ജയിംസ് വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍