ദുരിതപൂര്‍ണ്ണം..ഈ പാടി ജീവിതം
തേയില തോട്ടം തൊഴിലാളികളുടെ പാടികളിലെ ജീവിതം നരകതുല്യമെന്ന് പരാതി.പാരിസണ്‍സ് എസ്റ്റേറ്റ് ജെസി ഡിവിഷന് തൊഴിലാളികളാണ് ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത്.ഇവരുടെ പാടികള്‍ പൊട്ടിപൊളിഞ്ഞിട്ടും വൃത്തിഹീനമായിട്ടും മാനേജ്മെന്റ് തിരിഞ്ഞു നോക്കുന്നില്ലന്നാണ് തൊഴിലാളികള്‍ പറയുന്നത്.മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ തേയില തോട്ടമായ പാരിസണ്‍സ് എസ്റ്റേറ്റിലെ ജെസ്സി ഡി വിഷനിലെ പാടികളാണ്. പാടികള്‍ പലതും ഇതുപോലെ പൊട്ടിപൊളിഞ്ഞു കിടക്കുകയാണ് ഭയപ്പാടോടെയാണ് തൊഴിലാളികള്‍ ഇവരുടെ പാടികളില്‍ കഴിയുന്നത്.
പാടികളുടെ പരിസരവും വൃത്തിഹീനമായി കിടക്കുന്നു. ഡ്രൈനേജുകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ മലിനമായി കിടക്കുകയാണ്.ശൗചാലയങ്ങളാവട്ടെ പൊട്ടിപൊളിഞ്ഞതും വൃത്തിഹീനവുമാണ് പ്രഭാതകര്‍മ്മങ്ങള്‍ നടത്തണമെങ്കില്‍ തൊഴിലാളികള്‍ മറ്റ് വഴികള്‍ തേടേണ്ട അവസ്ഥയാണ്. പാടികളുടെ ശോചനീയാവസ്ഥ മാനേജ്മെന്റിന്റെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് തൊഴിലാളികള്‍ പറയുന്നു. ഇവരുടെ വാക്കുകളില്‍ നിന്നു തന്നെ പാടികളുടെ അവസ്ഥ വ്യക്തമാവുന്നു.തൊഴിലാളികള്‍ക്കായി വാദിക്കുന്ന യുണിയനുകളും ഇവരുടെ ഈ ദുരിത ജീവിതം കണ്ടില്ലന്ന് നടിക്കുകയാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍