ഫീല്‍ഡ് പബ്ലിസിറ്റി പ്രത്യേക ജനസമ്പര്‍ക്ക പരിപാടി സമാപിച്ചു.
മാനന്തവാടി:കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ കണ്ണൂര്‍ വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ നടത്തിയ മൂന്ന് ദിവസത്തെ പ്രത്യേക ജനസമ്പര്‍ക്ക പരിപാടി സമാപിച്ചു.ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള സെമിനാറുകള്‍, മത്സരങ്ങള്‍, മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് ,മാജിക് ഷോ, സിനിമാ പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുന്നതായിരുന്നു മൂന്ന് ദിവസത്തെ ജനസമ്പര്‍ക്ക പരിപാടി. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന് ഉദ്ഘാടനം ചെയ്തു.ഡബ്ല്യം എസ്.എസ്. ഡയറക്ടര്‍ ഫാ: ബിജോ കറുകപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.പ്രോ ഗ്രാം ഓഫീസര്‍ പി.എ. ജോസ് മുഖ്യ പ്രഭാഷണം നടത്തി.
ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ കെ. അനൂപ് സാഗര്‍, പബ്ലിസിറ്റി അസിസ്റ്റന്റ് കെ.എസ്. ബാബുരാജന്, പി.ഡി.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രധാന്‍മന്ത്രി മുദ്രയോജനയെ കുറിച്ച് ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജിലി ജോര്‍ജ്, ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, പ്രധാന് മന്ത്രി ഉജ്ജ്വല യോജന എന്നിവയെകുറിച്ച് വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു, . കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയെ കുറിച്ച് കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി ടി.എം. ഷിഹാബ് , സ്വഛ് ഭാരത് അഭിയാന് പദ്ധതിയെ കുറിച്ച് ശുചിത്വ മിഷന് വയനാട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ എടുത്തു.പനമരം ഗ്രാമ പഞ്ചായത്ത്, ഐ.സി.ഡി.എസ്,വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫീല്‍ഡ് പബ്ലിസിറ്റി പ്രത്യേക ജനസമ്പര്‍ക്ക പരിപാടി നടത്തിയത്.. മൂന്ന് ദിവസത്തെ പരിപാടിയില്‍ അംഗണ്‍വാടി പ്രവര്‍ത്തകര്‍, എം.എസ്.ഡബ്ല്യം വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്എന്നിവര് സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍