പ്ലാസ്റ്റിക് കുപ്പികളില്‍ പച്ചക്കറികള്‍ കൃഷി ചെയ്ത് സി വി വര്‍ഗീസ് ശ്രദ്ധേയനാവുന്നു
പുല്‍പ്പള്ളി: പി വി സി പൈപ്പിനുള്ളിലെ കൃഷിരീതിയിലൂടെ പരിചിതനായ പുല്‍പ്പള്ളി ചീയമ്പം ചെറുത്തോട്ടില്‍ സി വി വര്‍ഗീസ് പ്ലാസ്റ്റിക്ക് കുപ്പികളില്‍ പച്ചക്കറി കൃഷി ചെയ്ത് വീണ്ടും ശ്രദ്ധേയനാവുന്നു. കാരറ്റ്, ബിട്രൂട്ട്, ചെറിയുള്ളി, വലിയുള്ളി, നിലക്കടല, ഗ്രീന്‍പീസ്, എന്നിങ്ങനെയുള്ള വ്യത്യസ്തയിനം വിളകളാണ് അദ്ദേഹം പ്ലാസ്റ്റിക് കുപ്പികളിലും, തെങ്ങ്, കമുക് എന്നിവയുടെ തടികളിലുമായി കൃഷി ചെയ്തിരിക്കുന്നത്. മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താവുന്നതാണ് ഈ ഇനങ്ങളെല്ലാം തന്നെ. നിലവില്‍ അഞ്ഞൂറോളം കുപ്പികളിലാണ് വര്‍ഗീസ് നടത്തുന്നത്. ഭൂരിഭാഗം കടകളില്‍ നിന്നും വാങ്ങുന്ന വെള്ളക്കുപ്പികള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
വര്‍ഗീസിന്റെ വീട്ടിലേക്കുള്ള വഴിക്കിരുവശവുമായാണ് വേലി പോലെ ഇത്തരത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. ചെറിയുള്ളിക്ക് ക്രമാധീതമായി വിലക്കയറ്റുണ്ടായ സാഹചര്യത്തില്‍ നാലിഞ്ചി പി വി സി പൈപ്പിനുള്ളില്‍ 21 തുളയിട്ട് ചെയ്ത കൃഷി വന്‍വിജയമായിരുന്നു. വിളവെടുപ്പ് വിജയിച്ചതിനെ തുടര്‍ന്ന് വെളുത്തുള്ളി, കാരറ്റ്, ബീന്‍സ് തുടങ്ങിയവയും പൈപ്പിനുള്ളില്‍ കൃഷി ചെയ്ത് വര്‍ഗീസ് വിജയിപ്പിച്ചെടുത്തു. ആട്ടിന്‍കാട്ടവും, ചകിതിച്ചോറും, മണ്ണിരകമ്പോസ്റ്റും പൈപ്പിനുള്ളിലും പ്ലാസ്റ്റ് കുപ്പികളിലും നിറച്ചാണ് വര്‍ഗീസ് കൃഷി ചെയ്യുന്നത്. വീട്ടുമുറ്റത്ത് തന്നെ കമുകിന്‍തടിയില്‍ വളം നിറച്ച് ചെയ്ത തക്കാളികൃഷിയും വന്‍ വിജയമായിരുന്നു. രണ്ട് തവണ വിളവെടുപ്പ് കഴിഞ്ഞപ്പോഴാണ് പൈപ്പിലെ കൃഷി വന്‍ വിജയമാണെന്ന് അദ്ദേഹം മനസ്സിലാക്കിയത്. ഒരു തവണ ഉപയോഗിക്കുന്ന പൈപ്പ് വിളവെടുപ്പ് കഴിഞ്ഞാല്‍ നിരവധി തവണ ഇതില്‍ തന്നെ കൃഷി ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിളവെടുപ്പ് നടത്താനും എളുപ്പമാണ്. പൈപ്പ് പുറത്തെടുത്ത് കുടഞ്ഞാല്‍ കാരറ്റ്, ഉള്ളി, വെളുത്തുള്ളി പോലുള്ളവ മുഴുവനായും ലഭിക്കും. കുപ്പികളിലെ കൃഷിയും വ്യത്യസ്തമല്ല, വിളവെടുപ്പ് കഴിഞ്ഞാലും ഇതേ കുപ്പിയില്‍ തന്നെ വീണ്ടും കൃഷി നടത്താം. ഉപയോഗശൂന്യമായ വെള്ളം ശുചീകരിച്ച് കൃഷിയാവശ്യത്തിന് ഉപയോഗിച്ചുവരുന്ന സി വി വര്‍ഗീസ് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്വന്തം വീട്ടിലെയും അയല്‍വാസികളുടെയും കുളിക്കുന്നതും, പാത്രം കഴുകുന്നതുമടക്കമുള്ള ഉപയോഗശേഷമുള്ള വെള്ളം ശുചീകരിച്ചാണ് വര്‍ഷങ്ങളായി വര്‍ഗീസ് കാര്‍ഷികവിളകള്‍ നനനക്കുന്നത്. 20,000 രൂപ ചിലവിലാണ് രണ്ട് ടാങ്കുകളടക്കം സജ്ജമാക്കി അഴുക്കുവെള്ളം ശേഖരിച്ച് ശുചീകരിക്കാന്‍ തുടങ്ങിയത്. ദിവസം 1200 ലിറ്റര്‍ വരെ ഇങ്ങനെ ശുചീകരിച്ചെടുക്കുന്നുണ്ട്. വീടുകളില്‍ നിന്നും പാഴായിപ്പോകുന്ന വെള്ളം മറ്റൊരാവശ്യത്തിന് ഉപയോഗിക്കുന്ന സംവിധാനം മറ്റ് കര്‍ഷകര്‍ക്കും പ്രചോദനമായിരുന്നു. കൃഷിയിടത്തില്‍ എന്നും നൂതനരീതികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന വര്‍ഗീസിന് നിരവധി പരാതികളുണ്ട്. കൃഷിവകുപ്പില്‍ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്നതാണ് അതിലൊന്ന്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന പൂപ്പൊലിയില്‍ തന്റെ കൃഷി രീതി പരിചയപ്പെടുത്താന്‍ ഒരുവസരം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല. സങ്കടങ്ങളും വിഷമങ്ങളും ഇങ്ങനെ നിരവധിയുണ്ടെങ്കിലും വ്യത്യസ്തതയാര്‍ന്ന കൃഷിരീതികള്‍ ചെയ്യുകയാണ് ഇനിയും തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ലീലയാണ് ഭാര്യ. അഖില്‍, നിഖില എന്നിവരാണ് മക്കള്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍