ഓരോ ക്ലാസ് മുറിക്കും 1.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മാനന്തവാടി മണ്ഡലത്തില്‍ 334 ക്ലാസ്മുറികള് ഹൈടെക് ആവുന്നു
മാനന്തവാടി:സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലെ 50 സ്കൂളുകളിലായി 334 ക്ലാസ്മുറികള് ഹൈടെക് ആവും. മാനന്തവാടി മണ്ഡലത്തില്‍ 464 ക്ലാസ് മുറികളാണ് നിലവില്‍ ഹൈടെക് ആവാനുണ്ടായിരുന്നത്.ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ലാപ്ടോപ്, പ്രൊജക്ടര്‍, സ്പീക്കര്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് എന്നിവ ഓരോ ക്ലാസ്മുറികളിലും ലഭ്യമാക്കും. അതോടൊപ്പം തന്നെ സ്കൂള്‍ ലാബിലേക്ക് മള്‍ട്ടി ഫങ്ഷന് പ്രിന്റര്‍, ഡിജിറ്റല്‍ ക്യാമറ, വെബ് ക്യാം, സര്‍വെയ്ലന്‍സ് സിസ്റ്റം എന്നിവയും നല്‍കും.എട്ടാം ക്ലാസ് മുതല്‍ 12വരെയുള്ള ഹെസ്കൂള്, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി, ടെക്നിക്കല്‍ സ്കൂള്‍ വിഭാഗങ്ങളിലുള്ള ക്ലാസ് മുറികളാണ് ഹൈടെക് ആവുന്നത്.ഇതോടെ മാനന്തവാടി മണ്ഡലത്തില്‍ 24 സ്കൂളുകള്‍ പൂര്‍ണമായും ഹെടെക്വത്ക്കരണം നടക്കും.ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടാത്ത് ക്ലാസ് മുറികള്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തു. 130 ക്ലാസ് മുറികളാണ് മാനന്തവാടി മണ്ഡലത്തില്‍ ഇനി ഹൈടക് ആവാനുള്ളത്.ഹൈടെക് ആക്കാനുള്ളത്. ബാക്കി ക്ലാസ് മുറികളുടെ ഹൈടെക്വത്ക്കരണം മാര്‍ച്ച്, മെയ് മാസങ്ങളില്‍ പൂര്‍ത്തിയാക്കും. ഓരോ ക്ലാസ് മുറിക്കും 1.5 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നല്‍കുക.വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്ക് കൈറ്റ് ആണ് പദ്ധതിയുടെ മേല്‍ നോട്ടം വഹിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍