ശ്രീ ചിത്തിര വിഷയത്തില്‍ എം.പി യും യുഡിഎഫും തെറ്റിദ്ധാരണ പരത്തുന്നു:സിപിഐ എം ;എംഎല്‍എ യെ ഒറ്റപ്പെടുത്തി അവഹേളിച്ചാല്‍ തക്കതായ പ്രതികരണമുണ്ടാകും
മാനന്തവാടി:ശ്രീചിത്തിര വിഷയത്തില്‍ എംപി എംഐ ഷാനവാസും യുഡിഎഫും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ വയനാട്ടില്‍ ശ്രീചിത്തിര തുടങ്ങാന്‍ ഫണ്ട് അനുവദിക്കില്ലെന്ന് ശ്രീചിത്തിര അധികൃതര്‍ രേഖാമൂലം വ്യക്തമാക്കിയതായിരുന്നൂവെന്നും സിപിഐഎം ഏര്യാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ രേഖകള്‍ സഹിതം ആരോപിച്ചു. ശ്രീചിത്തിരയുടെ പേരില്‍ ഭൂമി തട്ടിപ്പ് നടത്തി പണംവാരാന്‍ കഴിയാത്തതിന്റെ ജാള്യതയാണ് എംപിക്കെന്നും എംപി മലര്‍ന്നുകിടന്നു തുപ്പുകയാണെന്നും സിപിഐഎം ആരോപിച്ചു.ശ്രീ ചിത്തിരയുടെ കാര്യത്തില്‍ എം.ഐ.ഷാനവാസ് എം.പി.മലക്കം മറിയുകയാണ്. 2016ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രീ ചിത്തിര ഫയല്‍ ക്ലോസ്സ് ചെയ്തതാണ്. അന്ന് ആരോഗ്യ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ശ്രീ ചിത്തിര അധികൃതര്‍ സെന്റര്‍ സ്ഥാപിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചതിന്റെ വെളിച്ചത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 21. 4. 2016ല്‍ ശ്രീ ചിത്തിര സെന്റര്‍ ഫയല്‍വരെ അവസാനിപ്പിച്ചതാണെന്നും ഇപ്പോള്‍ എം.പി. എന്ന നിലയില്‍ ഷാനവാസ് നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്നും സി.പി.എം.നേതാക്കള്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ എം.എല്‍.എ. കേളുവിനെ തോജോ വധം ചെയ്യാനാണ് ഷാനവാസ് ശ്രമികുന്നത് അത് ആ അര്‍ത്ഥത്തില്‍ തന്നെ പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഏരിയ സെക്രടറി കെ.എം. വര്‍ക്കി, കെ.വി.മോഹനന്, ഒ.ആര്.കേളു എം എല്‍ .എ. എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍