ഡി.ജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം;സംഘാടകര്‍ക്കെതിരെ കേസെടുക്കണം:യൂത്ത് കോണ്‍ഗ്രസ്
ബത്തേരി :അമ്പലവയല്‍ പൂപ്പൊലിയില്‍ നടത്തിയ ഡി.ജെ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷകണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഡി.ജെ പാര്‍ട്ടി നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.സുരക്ഷാ അനുമതിയില്ലാതെയും വിദേശികളെ സര്‍ക്കാര്‍ അനുമതിയില്ലാതെയും പരിപാടിയില്‍ പങ്കെടുപ്പിച്ചതിനും സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പൂപ്പൊലിയിലെ സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഡി.ജെ നടത്തുന്ന സേവന എന്ന സംഘടനയുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു.ഡി.ജെ ടിക്കറ്റ് വില്പനയിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 30 ശതമാനം പൂപ്പൊലിക് നല്‍കുമെന്നായിരുന്നു ധാരണ .എന്നാല്‍ ഇവര്‍ പൊതുജനങ്ങള്‍ക്ക് നല്കിയ ടിക്കറ്റുകളില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ സീല്‍ പതിക്കാതെയാണ് കൊടുത്തത് .പരിപാടി നടത്തുന്നവര്‍ എത്ര രൂപക്ക് ടിക്കറ്റ് വില്പന നടത്തി എന്നറിയാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല .സര്‍ക്കാര്‍ പണം ഉപയോഗിച്ച നടത്തുന്ന പൂപ്പൊലിയില്‍ സ്വകാര്യ വ്യക്തിക്ക് പണം ഉണ്ടാക്കാനുള്ള വേദിയായി മാറ്റിയത് കുറ്റകരമായ നടപടിയാണ് .പൂപ്പൊലിയുടെ ഭാഗമായി നടത്തിയ മറ്റു കലാ പരിപാടികള്‍ക്കു പണം നല്കി നടത്തുമ്പോള്‍ ഡി.ജെ പരിപാടി ഈരീതിയില്‍ നടത്തിയ്ത് സംശയാസ്പദമാണ്..സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടക്കുന്ന ഡി ജെ പാര്‍ട്ടികളെ കര്‍ശനമായി നിരീക്ഷിക്കുകയും ലഹരി കൈമാറ്റം നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച നടപടി എടുക്കുകയും ചെയ്യുമ്പോഴാണ് പൂപ്പൊലിയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ഡി ജെ സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയത് .യാതൊരു സുരക്ഷയും ഇല്ലാതെ നടത്തുന്ന ഡി.ജെ തടയണം എന്ന വിവിധ സംഘടനകള്‍ ആവശ്യപെട്ടപ്പോള്‍ പരാതിയെ തള്ളിപ്പറയുന്ന നടപടിയാണ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അടക്കം സ്വീകരിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.ആഭാസകരമായ രീതിയില്‍ എന്തെങ്കിലും നടന്നാല്‍ ഡി.ജെ ഉടനെ നിര്‍ത്തണം എന്ന നിര്‍ദ്ദേശം മാത്രമാണ് അധികൃതര്‍ നല്‍കിയത്. ഡി.ജെ നടത്തുന്നവര്‍ യാതൊരു സര്‍ക്കാര്‍ അനുമതിയും ഇല്ലാതെയാണ് പരിപാടി നടത്തുന്നത് എന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തവര്‍ ജനകള്ക്കുണ്ടായ ബുന്ധിമുട്ടില് മാപ്പ് പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍