അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ( 67) കാലം ചെയ്തു
മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തായും പൂത്തൂര്‍ രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ( 67) കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. 1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ അദ്ധ്യക്ഷനായി നിയമിതനായ മാര്‍ ദിവന്നാസിയോസ് 14 വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്ക് ശേഷമാണ് ബത്തേരിയില്‍ നിന്നും മാറി പുത്തൂര്‍ രൂപതയുടെ പ്രഥമ ഇടയനായി ചുമതലയേറ്റത്.തിരുവല്ല ഒറ്റത്തെങ്ങില്‍ വര്‍ഗീസിന്റെയും മകനാണ് ദിവന്നാസിയോസ്. സൗത്ത് കാനറയില്‍ പുത്തൂരിനടുത്ത് കുടിയേറിയ കുടുംബമായിരുന്നു അദ്ധേഹത്തിന്റേത്. ബത്തേരി രൂപതയുടെ ആരംഭകാല വൈദികനായിട്ടാണ് വയനാട്ടില്‍ അദ്ധേഹം സേവനമാരംഭിച്ചത്. ബത്തേരി മൈനര്‍ സെമിനാരി റെക്ടര്‍, തിരുവനന്തപുരം മേജര്‍ സെമിനാരി റെക്ടര്‍ എന്നി നിലകളിലും തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ സിറില്‍ മാര്‍ ബസേലിയോസ് കാലം ചെയ്തപ്പോള്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവിയും അദ്ധേഹം അലങ്കരിച്ചിരുന്നു.
ആഡംബരങ്ങളും, സ്വീകരണ ഘോഷയാത്രകളും താല്‍പ്പര്യമില്ലാതിരുന്ന, ഭൗതീക സ്വത്തുക്കള്‍ക്കും സ്ഥാപനങ്ങള്ക്കുമുപരി മനുഷ്യ സ്നേഹിയായിരുന്ന പ്രാര്‍ത്ഥനാ ജീവിതം മാത്രമിഷ്ടപ്പെടുന്ന യഥാര്‍ത്ഥ സന്യാസിയായിരുന്ന തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് വിശ്വാസി സമൂഹം പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും പിതാവിന്റെ സ്നേഹ വാല്സല്യങ്ങള് നേരിട്ടനുഭവിച്ചിട്ടുള്ള ഓരോ വ്യക്തിക്കും ഒരിക്കലും തിരിച്ചു കിട്ടാന്‍ സാദ്ധ്യമല്ലാത്ത തീരാ നഷ്ടമാണ് അദ്ധേഹത്തിന്റെ വേര്‍പാട് വരുത്തി വെച്ചതെന്നും വിശ്വാസികള്‍ പറയുന്നു.
1950 നവംബര്‍ ഒന്നിനു തലവടി ഒറ്റത്തെങ്ങില്‍ എന്‍.എസ്. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1956 കുടുംബം കര്‍ണാടകയിലെ സൗത്ത് കാനറയിലേക്ക് കുടിയേറി. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1978 ഏപ്രില്‍ 20ന് വൈദിക പട്ടം ലഭിച്ചു.
നിലന്പൂര്‍ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ല്‍ റോമിലേക്ക് ഉപരിപഠനത്തിനു പോയി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി 1987ല്‍ തിരിച്ചെത്തി ബത്തേരി രൂപതയില്‍ സേവനം തുടര്‍ന്നു. 1990ല്‍ മേജര്‍ സെമിനാരി റെക്ടറായി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് മലങ്കരസഭയുടെ അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്ത് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സുന്നഹദോസിലാണ്.
1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 2010 ജനുവരി 25ന് പുത്തൂര്‍ രൂപയുടെ പ്രഥമ ബിഷപ്പായി. ആരോഗ്യ കാരണങ്ങളാല്‍ 2017 ജനുവരി 24ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍