കാട്ടാനയുടെ ആക്രമത്തില്‍ വൃദ്ധന് കൊല്ലപ്പെട്ട സംഭവം: പ്രതിഷേധം അവസാനിപ്പിച്ചു ;അര്‍ഹമായ നഷ്ട പരിഹാരമുള്‍പ്പെടെയുള്ള വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ്
ഇരുളം ചേനക്കൊല്ലിയില് കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. വനം വകുപ്പ് , റവന്യു, പോലീസ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മരണപ്പെട്ട ജോണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായം നല്കാന് തീരുമാനമായി. കൂടുതല്‍ സഹായത്തിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. പാമ്പ്ര എസ്റ്റേറ്റ് മുതല്‍ ചേലക്കൊല്ലി വരെയുള്ള റോഡതിര്ത്തിയിലെ മുഴുവന്‍ അടിക്കാടുകളും വെട്ടി വൃത്തിയാക്കും. തകര്‍ന്നു കിടക്കുന്ന കല്‍മതിലിന്റെ പുനനിര്‍മ്മാണം നാളെ മുതല്‍ ആരംഭിക്കും. രാത്രി കാലങ്ങളില്‍ രണ്ട് വനം വകുപ്പ് വാച്ചര്‍മാരുടെ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് നാട്ടുകാരും വനം വകുപ്പ് ചേര്‍ന്നുണ്ടാക്കിയ ഏറുമാടത്തില്‍ വനം വകുപ്പ് ജീവനക്കാരന്റെ നിരീക്ഷണം ഏര്‍പ്പെടുത്തും. എന്നിങ്ങനെയുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുള്‍ അസീസ്, ചെതലയം റെയ്ഞ്ചര്‍ സജി കുമാര്‍, ബത്തേരി തഹസില്‍ദാര്‍ എ ജെ സണ്ണി, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്ദിലീപ് കുമാര്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്രുക്മണി സുബ്ഹമണ്യം, കെ പി സി സി സെക്രട്ടറി കെ.കെ അബ്രഹാം, സി പി എം ഏര്യ സെക്രട്ടറി എം.എസ് സുരേഷ് ബാബു, മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ, പുല്‍പ്പള്ളി സിഐ സുലൈമാന്‍, കേണിച്ചിറ എസ്.ഐ മനു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍