വീണ്ടും വ്യാജ രജിസ്ട്രേഷന് ബസ്..! മുത്തങ്ങ ആര്.ടി.ഒ ചെക്പോസ്റ്റില്‍ വ്യാജ രജിസ്ട്രേഷന് നമ്പറിലുള്ള ബസ് പിടിച്ചെടുത്തു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവമാണിത്
ശബരിമലയിലേക്ക് തീര്‍ത്ഥാടകരുമായി വന്ന കെ.എ 51 എ.എ 6777 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള കോണ്‍ട്രാക്ട് കാരിയേജ് വാഹനമാണ് ചെക്ക്പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.കര്‍ണ്ണാടകയില്‍ നിന്നുള്ള അമ്പതോളം ശബരിമല തീര്‍ത്ഥാടകരുമായി വന്ന വാഹനത്തിന്റെ രേഖകളില്‍ സംശയം തോന്നിയതിനാല്‍ ഉദ്യോഗസ്ഥര്‍ സാങ്കേതിക പരിശോധന നടത്തിയപ്പോള്‍ വാഹനത്തിലുള്ള ചെയിസ് നമ്പര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും വിഭിന്നമാണെന്ന് കണ്ടെത്തുകയായിരുന്നു.ഈ വാഹനത്തിന്റെ ആധികാരികതയില്‍ സംശയം തോന്നിയതിനാല്‍ നാഷണല്‍ വെബ് സൈറ്റ് ആയ ്മവമി.ിശര.ശി ല്‍ വിശദവിവരങ്ങള്‍ തിരക്കിയപ്പോള്ഈ ചെയിസ് നമ്പറിലുള്ള വാഹനം കെ.എ 51 എ.എ 3069 എന്നവാഹനമാണെന്ന് ബോധ്യപ്പെട്ടത്. ഈ വാഹനം ്രൈപവറ്റ് സര്‍വീസ് വാഹനമായി ബംഗളൂരുവിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നികുതി വെട്ടിക്കുന്നതിനായിരിക്കാം വാഹന ഉടമകള്‍ ഇങ്ങനെ വ്യാജ വാഹനങ്ങള്‍ വ്യാജ രേഖകള ഉണ്ടാക്കി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹനവകുപ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനം ്രൈഡവര്‍ സഹിതം തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്.ഫ്രാന്‍സിസ്, മനു പി.ആര്, എ.എം.വി.ഐ മാരായ സൂരജ് വി.എസ്, ദിപിന്.കെ, ജിന്‍സ് ജോര്‍ജ്ജ് ,ഷബീര്‍ മുഹമ്മദ്, ഒ.എ മാരായ പി.ടി അനീഷ്, വി.ടി അനീഷ്, വി.ടി ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഒരാഴ്ച്ചക്കുള്ളില്‍ രണ്ടാമത്തെ വ്യാജ ബസാണ് മുത്തങ്ങ ആര്.ടി.ഒ ചെക്ക് പോസ്റ്റില്‍ ഈ രീതിയില്‍ അധികൃതര്‍ കണ്ടുകെട്ടുന്നത്.ശബരിമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ വ്യാജ വാഹനങ്ങള്‍ നികുതി വെട്ടിക്കുന്നതിനായി കേരളത്തിലേക്ക് കടന്നുവരുന്ന പ്രവണത കൂടിവരുന്നതായി സംശയിക്കുന്നു.നികുതി കുടിശ്ശിക പിരിക്കുന്നതില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതും കാരണമാകാമെന്നാണ് നിഗമനം. തുടര്‍ന്നും ശക്തമായ സാങ്കേതിക പരിശോധനയും നികുതി കുടിശ്ശിക പരിച്ചെടുക്കല്‍ നടപടികളും തുടരുമെന്ന് വയനാട് ജോയിന്ര് ആര്.ടി.ഒ എസ്.മനോജ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍