സ്വന്തമായി നിര്‍മ്മിച്ച ചിന്തേരി യന്ത്രവുമായുള്ള ജോയ് യുടെ പ്രയാണം 20 വര്‍ഷം പിന്നിടുന്നു
പുല്‍പ്പള്ളി:വായ്പ നിഷേധിച്ച ബാങ്ക് മാനേജറോടുള്ള വാശിയില്‍ സ്വന്തമായി നിര്‍മ്മിച്ച ചിന്തേരി യന്ത്ര (പെളെയിനര് മെഷീന് ) വുമായുള്ള പുല്‍പ്പള്ളി ചേലൂര്‍ ആറ്റുപുറത്ത് ജോയ് (50) തന്റെ ജോലിയില്‍ വിജയകരമായി 20 വര്‍ഷം പിന്നിടുന്നു.മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോയ് ആശാരി പണി സ്വന്തമായി പടിച്ചെടുക്കുകയായിരുന്നു. ജോലിക്കിടയില്‍ യദ്യശ്ചികമായാണ് കോഴിക്കോട് മുക്കത്ത് വെച്ച് മര കഷ്ണങ്ങള്‍ പലവിധ അളവില്‍ രൂപപ്പെടുത്തിയെടുക്കുന്നതും അന്ന് അപൂര്‍വ്വമായി മാത്രം കാണാറുള്ളതുമായ ചിന്തേരി മെഷിന് ദൂരെ നിന്നും കാണുന്നത്. മെഷീന് വാങ്ങാം എന്ന ആഗ്രഹാത്താല് വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ വായ്പ നിഷേധിക്കുകയായിരുന്നു. ഈ വാശിയില്‍ നിന്നാണ് സ്വന്തമായി യന്ത്രം ഉണ്ടാക്കണമെന്ന പ്രചോദനം ഉണ്ടായതെന്ന് ജോയ് പറഞ്ഞു. ആദ്യം പരീക്ഷണടി സ്ഥാനത്തിന് മരത്തിലാണ് യന്ത്രം നിര്‍മ്മിച്ചത്. പീന്നീട് ഇരുമ്പില്‍ നിര്‍മ്മിക്കുകയായിരുന്നു. പലരും നിരുത്സാഹപ്പെടുത്തുകയും ചുരുക്കം ചിലര്‍ പ്രോത്സാസാഹിപ്പിക്കുകയും ചെയ്തു. ഒരു വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ആങ്ക്ളര്‍, ഷീറ്റ്, ബൈക്ക് ഷോക്ക് ആബ്സര്‍ ഷാഫ്റ്റ്, ഫ്രീവീല്‍, ചെയ്ന്‍, സൈക്കിള്‍ ഫ്രീ വില്‍ എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുനത്.വെല്‍ഡിംഗ് ചെയ്ത് നിര്‍മ്മാണം തുടങ്ങിയെങ്കിലും രണ്ട് മൂന്ന് തവണ പൊളിച്ച് കളയേണ്ടി വന്നു ഇങ്ങനെ കുറച്ച് അധിക ചെലവുകള്‍ വന്നത് ഉള്‍പ്പെടെ 40000ത്തില്‍ താഴെയാണ് ചിലവ് വന്നത്. വേണ്ട കനത്തിലും അളവിലും മരങ്ങള്‍ ഡിസൈന്‍ ചെയ്യുകയും, കഷ്ണങ്ങള്‍ കട്ട് ചെയ്യുകയും, പൊഴി അടിക്കുകയുമെല്ലാം ഈ യന്ത്രത്തില്‍ ചെയ്യാം.വൈദ്യുതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഘടിപ്പിച്ചിരിക്കുന്ന മോട്ടോറാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. തടികള്‍ കഷ്ണങ്ങളാക്കുന്നതിന് മൂന്ന് ബ്ളേഡുകളാണ് ഉള്ളത്.കൂടാതെ തടിയുടെ അളവിനനുസരിച്ച് ഉയരം കൂട്ടുന്നതിനും കുറക്കുന്നതിനുമുള്ള സംവിധാനവും ഉണ്ട്. പൂര്‍ണ്ണമായും ഇരുമ്പില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ തന്നെ എത്ര ഭാരമുള്ള മര കഷ്ണങ്ങളും ഈ യന്ത്രത്തില്‍ ഡിസൈന്‍ ചെയ്ത് എടുക്കാന്‍ കഴിയും, മാത്രമല്ല എവിടെക്ക് വേണമെങ്കിലും എളുപ്പത്തില്‍ കൊണ്ട് പോകാനും കഴിയും. എന്നാല്‍ ഇന്ന് കട കളില്‍ ലഭിക്കുന്ന ഒരു ലക്ഷത്തില്‍ മേലെ വിലയുള്ള കാസ്റ്റ് അയേണ്‍ കൊണ്ട് നിര്‍മ്മിച്ച പെളെയിനര് മെഷീനില്‍ ഒരളവില്‍ കുടുതല്‍ ഭാരമുള്ള മര കഷ്ണങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ ന്യൂനത. ഇരുപത് വര്‍ഷത്തിനിടെ ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, തമിഴ്നാട്ടിലും ഈ യന്ത്രവുമായി ജോലി ചെയ്തിട്ടുണ്ട്. ഇത്രയും കാലയളവിനുള്ളില്‍ കാര്യമായ അറ്റകുറ്റപണികളൊന്നും വേണ്ടി വന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.ഈ അടുത്തയി യന്ത്രം നിര്‍മ്മിച്ച് നല്‍കാനും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ജെറീ ഷാണ് ജോലികളില്‍ പ്രധാന സഹായി .ഭാര്യ റോസ്ലിയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് ജോയ് യുടെ കുടുംബം.കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൈമുതലായി ഉണ്ടെങ്കില്‍ ഏത് ഉയരവും എത്തിപിടിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ മാതൃകയാണ് ജോയ് യുടെ ജീവിതം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍