'ഒരു ചുവടില്‍ നിന്ന് ഒരു ക്വിന്റല്‍': മരച്ചീനികൃഷിയില്‍ നൂറുമേനിയുമായി കുര്യച്ചന്
പുല്‍പ്പള്ളി: 'ഒരു ചുവടില്‍ നിന്നും ഒരു ക്വിന്റല്‍'. മരച്ചീനികൃഷിയില്‍ കുര്യച്ചന് മേക്കാട്ടിലിന്റെ വിജയകഥയാണിത്. പരമ്പരാഗതമായി കൃഷിചെയ്തുവരുന്ന കുര്യച്ചന് ഇത്തവണ വീടിന് സമീപത്തോട് ചേര്‍ന്ന് മരച്ചീനി വിളവെടുപ്പിന്റെ തിരക്കിലാണ്. ഒരു ചുവടിയില് നിന്നും 80 മുതല്‍ 100 കിലോ വരെ തൂക്കമുള്ള കിഴങ്ങുകളാണ് ഈ തോട്ടത്തിലെ പ്രത്യേകത. ആമ്പക്കാടന്‍ ഇനത്തില്‍പ്പെട്ട കപ്പയായിരുന്നു കൃഷി ചെയ്തത്. ജൈവവളപ്രയോഗത്തിലൂടെയായിരുന്നു കുര്യച്ചന്റെ കൃഷി.വാഴ, പച്ചക്കറികള്‍, ഇഞ്ചി, ചേന, കാച്ചില്, ചേമ്പ്, തുടങ്ങിയ വിളകളായിരുന്നു കുര്യച്ചന് കൃഷി നടത്തിയിരുന്നത്. ഇത്തരം കൃഷികള്‍ വിജയകരമായതിനെ തുടര്‍ന്നാണ് ഇത്തവണ ഇഞ്ചി നട്ട സ്ഥലത്ത് മരച്ചീനി നടാന്‍ തീരുമാനിച്ചത്. ഒരേക്കറോളം സ്ഥലത്തായിരുന്നു നിശ്ചിത അകലത്തില്‍ കപ്പകൃഷി നടത്തിയത്. ഒരു കിഴങ്ങ് 10 മുതല്‍ 12 കിലോ വരെ വലുപ്പമുള്ളതാണ്. ശരാശരി പത്ത് കിഴങ്ങുവരെയാണ് ഒരു ചുവടില്‍ നിന്നും ലഭിക്കുന്നത്. ഇന്നലെ കൃഷിയിടത്തില്‍ മരച്ചീനി പറിക്കാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വമായ വളര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് സഹായികളും ചേര്‍ന്ന് ചുവട് വൃത്തിയാക്കി മരച്ചീനി പറിച്ച് തൂക്കിയപ്പോഴാണ് ഒരു ചുവടില്‍ നിന്നും 80 മുതല്‍ 100 കിലോ വരെ തൂക്കം കണ്ടെത്തിയത്. വീട്ടാവശ്യങ്ങള്‍ക്കും, ഉണക്കി സൂക്ഷിക്കുന്നതിനുമായാണ് ഇത്തവണ കൃഷി നടത്തിയതെങ്കിലും, തൂക്കം കൂടിയതോടെ വില്‍പ്പന നടത്താനൊരുങ്ങുകയാണ് കുര്യച്ചന്. പുല്‍പ്പള്ളി ഭൂതാനം കവലയിലെ വ്യാപാരി കൂടിയാണ് കുര്യച്ചന്. ഭാര്യ മേരിയും മകനായ സജിയും കൃഷിയില്‍ അദ്ദേഹത്തെ സഹായിക്കാനായി ഒപ്പമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍