സുരഭിക്കവല-വെട്ടുകാട്ടില്കവല റോഡിനായി നാട്ടുകാരുടെ സമരം
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സുരഭിക്കവല-വെട്ടുകാട്ടില്കവല റോഡിന് അനുവദിച്ച തുക പാഴാക്കുന്നതിനെതിരെ നാട്ടുകാര്‍ സമരം ആരംഭിച്ചു.മുന്‍ പഞ്ചായത്ത് ഭരണ സമിതി റോഡ് നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു.700 മീറ്റര്‍ വരുന്ന റോഡ് മെറ്റല്‍ ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചത്.പ്രദേശവാസിയായ ഒരാള്‍ പ്രവൃത്തിയുടെ കരാറെടുക്കുകയും നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് കല്ലിറക്കുകയും ചെയ്തു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലേബര്‍ കരാര്‍ സംഘം കേസ് ഫയല്‍ ചെയ്തതോടെ പണി നിലച്ചു.കയ്യില്‍ നിന്ന് കാശ്മുടക്കി പണിയാരംഭിച്ച കരാറുകാരന് പ്രവൃത്തി തുടരാനും സാധിച്ചില്ല.സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പായി പണി നടത്താത്ത പക്ഷം തുക പാഴാകുമെന്നുറപ്പായി.സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്താന്‍ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.മുപ്പതോളം കുടുംബങ്ങള്‍ക്ക് വീടുകളുലെത്തേണ്ട റോഡാണിത്.ആശുപത്രിയില്‍ രോഗിയെ കൊമ്ടുപോകുന്നതിനും സംവിധാനമില്ല.കാരാറുകാര്‍ തമ്മിലുള്ള തര്‍ക്കത്തിന് റോഡിനെ കരുവാക്കിയുള്ള കേസുകളും മറ്റും അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.ഫണ്ട് പാഴായാല്‍ ലേബര്‍ സംഘത്തിന്റെ മറ്റ് പ്രവൃത്തികള്‍ തടയുമെന്നും മുന്നറിയിപ്പ് നല്കി.സമരം പഞ്ചായത്ത് അംഗം രഷിത പ്രതീഷ് ഉദ്ഘാടനം ചെയ്തു.ടോമി ഏബ്രഹാം,ചന്ദ്രന്,ബെന്നി,ദേവസ്യ,ജോബിഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍