പത്തൊമ്പത്കാരന് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
ചീരാല്‍ താഴത്തൂര്‍ കുന്നുമ്മല്‍ റഷീദ് - സീനത്ത് ദമ്പതികളുടെ മകന് അഫ്താഷ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ വീട്ടില്‍ നിന്നും കാണാതായ അഫ്താഷിനെ രാത്രിയോടെ വീടിന് സമീപത്തെ കൃഷിയിടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപസ്മാര രോഗ ബാധിതനായ അഫ്താഷ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ താകാമെന്നാണ് നിഗമനം. ബത്തേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു അഫ്താഷ്. അല്‍താഫ് , അന്‍സില്‍ എന്നിവര്‍ സഹോദരങ്ങളാണ്. നമസ്കാരം ഇന്ന് 3 മണിക്ക് താഴത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍