ബി.ജെ.പി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണം പിരിവ്; യുവമോര്‍ച്ച പ്രവര്ത്തകന് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
മീനങ്ങാടിയില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ബി ജെ പി നിയോജക മണ്ഡലം സമ്മേളനത്തിനു വേണ്ടി മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്‍പ്പനകേന്ദ്രത്തിന്റെ ഉടമയെ പണത്തിനായി ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.യുവ മോര്‍ച്ച സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിയുടേതാണ് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണം.പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നാണ് ഭീഷണി.സംഭവത്തെ കുറിച്ച് വിശദമായി അന്വേക്ഷിക്കുമെന്നും പ്രവര്ത്തകന് വീഴ്ച പറ്റിയതായി തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.മെറ്റല്‍ വില്പന സ്ഥാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവരെക്കൊണ്ട് പരാതി നല്‍കിച്ച് സ്ഥാപനം പൂട്ടിക്കുമെന്നാണ് ഭീഷണി.സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഭീഷണിയുണ്ട്.യുവ മോര്‍ച്ച സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സെക്രട്ടറി റെനീഷിന്റേതാണ് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണമെന്ന് ശബ്ദരേഖയില്‍ വ്യക്തമാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതായി യുവമോര്‍ച്ച ജില്ലാ ഭാരവാഹികള്‍ ഓപ്പണ്‍ ന്യൂസറെ അറിയിച്ചു. സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിരിവുകള്‍ നടത്താറുള്ളത് സ്വാഭാവികമാണെന്നും എന്നാല്‍ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുകയില്ലെന്നും നേതൃത്വം അറിയിച്ചു. ബന്ധപ്പെട്ട ആരോപണം വിശദമായി അന്വേഷിക്കുമെന്നും തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യുവമോര്‍ച്ച ജില്ല നേതൃത്വം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍