ചെറ്റപ്പാലത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ദിശാസൂചികയിലും, തുടര്‍ന്ന് ബൈക്ക് വില്‍പ്പന സ്ഥാപനത്തിന്റെ ഭിത്തിയിലും ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും, ഡ്രൈവറായിരുന്ന സ്ത്രീ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. താന്നിക്കല്‍ സ്വദേശി ശാലിനിയാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ റോഡിന് തൊട്ടു താഴെയുള്ള പള്ളിയില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം.
റോഡിലേക്ക് വാഹനം പ്രവേശിപ്പിച്ചപ്പോള്‍ 'മറ്റൊരു കാര്‍ എതിരെ വന്നെന്നും ഈ സമയം കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതായും ശാലിനി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.റോഡരികില്‍ നില്‍ക്കുകയായിരുന്ന എല്‍ദോ എന്ന വ്യക്തിക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കൂടാതെ സമീപത്തെ കെ വി ആര്‍ ഏജന്‍സിയില്‍ പ്രദര്‍ശനത്തിന് വെച്ച രണ്ട് ബൈക്കുകള്‍ക്കും തകരാര്‍ സംഭവിച്ചു.വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയെ പുറത്തെടുത്തത്.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ അല്‍പ്പസമയം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും, അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട വാഹനം നീക്കം ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
