വനത്തില്‍ കയറി മൃഗവേട്ട; നാല് പേര്‍ പടിയില്‍
പുല്‍പ്പള്ളി: കര്‍ണാടക വനത്തില്‍ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത് റേഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഇരുളം പുല്‍പ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ പി അബ്ദുല്‍ ഗഫൂര്‍, എ. നിജേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി. ഇക്കഴിഞ്ഞ ശനിയാഴ്ച കാപ്പിസെറ്റ്, ചാമപ്പാറ ഭാഗങ്ങളില്‍ നിന്നും കാട്ടിറച്ചി വില്‍പ്പന നടത്തിയവരും വാങ്ങിയവരുമായ ആറുപേരെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു 50 കിലോയില്‍ അധികം ഇറച്ചിയും തോക്കും സാമഗ്രികളും പിടികൂടിയിരുന്നു. അതില്‍ പെട്ട വേട്ടയ്ക്ക് കര്‍ണാടക വനത്തില്‍ തോക്കുകളുമായി പോയ 4 പേരെയാണ് ഒളിവില്‍ താമസിച്ചുവരവേ ശശിമല, ചാമപ്പാറ ഭാഗങ്ങളില്‍ നിന്നും പിടികൂടിയത്. പ്രതികളില്‍ നിന്നും തോക്കും തിരകളും പത്തോളം കത്തികളും അടക്കം കണ്ടെടുക്കുകയും തെളിവെടുപ്പിന്റെ ഭാഗമായി വനത്തില്‍ എത്തിച്ചതില്‍ കാട്ടുപോത്തിന്റെ തലയും കൈകാലുകളും അസ്ഥികളുമടക്കം ജഡാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ചണ്ണോത്ത്‌കൊല്ലി കലവനാകുന്നേല്‍ വീട് അഭിലാഷ്. കെ. ടി (41), കുന്നത്ത് കവല തകരക്കാട്ടില്‍ വീട് സണ്ണി തോമസ് (51), ശശിമല മാടപ്പള്ളിക്കുന്ന് ഇരിക്കാലിക്കല്‍ വീട്, സജീവന്‍. ഐ.ബി (49), പുല്‍പ്പള്ളി കാപ്പിസെറ്റ് എസ്.ടി കോളനി തെക്കേടത്ത് വീട് വിനേഷ്. ടി.ആര്‍ (39)
എന്നിവരെയാണ് അറസ്റ്റ് ചെയ്തു ബത്തേരി ജെ.എഫ്.സി.എം.കക കോടതി മുമ്പാകെ ഹാജരാക്കിയത്. കേസില്‍ ഇനിയും വേട്ടക്കായി പോയവരും കാട്ടിറച്ചി വില്‍പ്പനയില്‍ ഏര്‍പ്പെട്ടവരുമായ പ്രതികള്‍ പിടികൂടാന്‍ ഉണ്ടെന്നും അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും സൗത്ത് വയനാട് ഡി. എഫ്.ഒ അജിത്.കെ.രാമന്‍ അറിയിച്ചു.
അനേഷണ സംഘത്തില്‍ ഒ.രാജു , പ്രബീഷ്, പി.എസ്.ശ്രീജിത്, വിനീഷ് കുമാര്‍, അനന്തു,അരുണ്‍, കുമാരന്‍, സതീഷ്, രാജീവന്‍ തുടങ്ങിയ വനപാലകരും കര്‍ണാടക വനപാലകരും ഉണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
