പനമരം ഉത്സവ ലഹരിയില്‍;കലോത്സവം പുരോഗമിക്കുന്നു
പനമരം:വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്ന പനമരം ഗവ.എച്ച്.എസ്.എസ്. ഉത്സവലഹരിയില്‍. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒ.ആര്.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.പ്രായമായവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആസ്വാദകരുടെ വലിയൊരു നിരതന്നെ കുരുന്നുകള്‍ക്ക് ആവേശമായി എത്തിയിരുന്നു. മത്സരയിനങ്ങള്‍ എട്ട് വേദിയിലായിട്ടാണ് നടക്കുന്നത്. കലോത്സവത്തില്‍ 302 മത്സര ഇനങ്ങളാണുള്ളത്. പ്രധാന വേദികളായ കബനി, സുഹാനി, തലയ്ക്കല്‍ ചന്തു എന്നിവയിലാണ് നൃത്തനൃത്യങ്ങള്‍ നടക്കുന്നത്. മത്സരങ്ങളില്‍ വയനാട്ടിലെ 88 സ്കൂളുകള്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ ഇടങ്ങളില്‍ ഫ്ളാഷ് മോബും സംഘടിപ്പിച്ചിരുന്നു.ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് കലോത്സവം. വര്‍ണ്ണശബളമായ ഘോഷയാത്ര ഒഴിവാക്കിയാണ് കലോത്സവത്തിന് തുടക്കമായത്. പരിപാടികള്‍ക്ക് കുട്ടികളെ നിര്‍ത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചുകൊണ്ടാണ് വിളംബര ജാഥ ഒഴിവാക്കിയത്. ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ജില്ലാ കലോത്സവം നടത്തുന്നത്. ഘോഷയാത്ര കമ്മിറ്റിക്കു പകരമായി സാംസ്കാരിക വിനിമയ കമ്മിറ്റി നിലവില്‍ വന്നു. സാസ്കാരിക വിനിമയത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ ശില്പ്പങ്ങള്, പഞ്ചാരിമേളം, അറിവരങ്ങ് തുടങ്ങിയവ ഒരുക്കിയിരുന്നു. നീണ്ട തിരശ്ശീലയിലെ സമൂഹ ചിത്രരചന കലോത്സവത്തിന്റെ ഉദ്ഘാടന വേദിക്ക് സമീപം അരങ്ങേറി. ചിത്രകലാധ്യാപകരും കുട്ടികളും ചിത്രകാരന്മാരും വലിയ ക്വാന്വാസില് ചിത്രങ്ങള്‍ കോറിയിട്ടു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ചിത്രം വരച്ച് സമൂഹ ചിത്രരചന ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോളിന്രെ ഭാഗമായി പ്ലാസ്റ്റിക് ഗ്ലാസ് , കുപ്പി എന്നിവ പരമാവധി ഒഴിവാക്കി. 1000 ഗ്ലാസുകള്‍ ജില്ലാ ശുചിത്വമിഷന് സംഘാടകര്‍ക്ക് നല്കി. ഏവരെയും സ്വാകരിക്കുന്ന കമാനം ഒലയിലും തടിയിലും തീര്‍ത്തതാണ്. കുരുത്തോല കൊണ്ടുള്ള തോരണങ്ങളും പ്രകൃതിക്ക് അനുയോജ്യമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍