വനംവകുപ്പ് റേഞ്ച് ഓഫീസിലേക്ക് കുറുവാ സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി :കുറുവാ ദ്വീപില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി അംഗം കെ.എല്‍ പൗലോസ്.പുല്‍പ്പള്ളി വനംവകുപ്പ് റേഞ്ച് ഓഫീസിലേക്ക് കുറുവാ സംരക്ഷണ സമിതി ജീവനക്കാര്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറുവാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 2005 മുതല്‍ കുറുവയുടെ സംരക്ഷണം ഏറ്റെടുത്ത് നല്ലരീതിയില്‍ നടത്തിവരികയായിരുന്നു എന്നാല്‍ യാതൊരു പ്രശ്നവുമില്ലാതിരുന്ന കുറുവ ദ്വീപില്‍ കപട പരിസ്ഥിതിവാദികളുടെയും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഢനിക്കമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദേഹം പറഞ്ഞു. കുറുവാ ദ്വീപ് നിയന്ത്രണം ഇല്ലാതെ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക, ടൂറിസം ജീവനക്കാര്‍ക്ക് ക്യത്യമായ സേവന വേതന പാക്കേജ് നടപ്പിലാക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച വിനിമം വേതനം അനുവദിക്കുക, 8 വര്‍ഷത്തില്‍ അധികമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ സ്ഥിരത ഉറപ്പ് വരുത്തുക, ആനുകുല്യങ്ങള്‍ അനുവദിക്കുക എന്നി ആവഗംങ്ങള് ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.സതീഷ് അദ്ധ്യക്ഷത വഹിച്ചു. അനില്‍ സി കുമാര്‍,പി.എന്‍ ശിവന്. സി.പി കുര്യക്കോസ്,അശോകന്,മോഹനന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍