പണിയ ഭാഷയില്‍ ഗാനമെഴുതി പാടി അഭിനയിച്ച് മോഹനന് താരമാകുന്നു; നാടന്‍ പാട്ടിന്റെ ഊരു താളവുമായി 'പുത്തരിപ്പാടം'
'പുത്തരിപ്പാടത്തു കൊയ്യുവാന്‍ പോകുവാന്‍ നീ കൂടെ വഞ്ചമാ കുഞ്ഞോളെ...' ഇത് വയനാട്ടിലെ ചൂതുപാറ ചന്തംചിറ പണിയ കോളനിയിലെ മോഹനന് എന്ന ഇരുപത്തിമൂന്നുകാരന് ആദ്യമായി ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പാടിയ വരികളാണ് . പുത്തരിപ്പാടം എന്ന നാടന്‍പാട്ടിന്റെ ആല്‍ബത്തില്‍ വേണ്ടി മോഹനന് തന്നെ എഴുതി ആലപിച്ച് അഭിനയിച്ച ഈ പാട്ട് മീനങ്ങാടി രാഗദീപം ഡിജിറ്റല്‍ മ്യൂസിക്കാണ് നിര്‍മിച്ചിരിക്കുന്നത്. പലതരം പരാധീനതകളുടെ നടുവിലാണെങ്കിലും പരാതിയൊന്നുമില്ലാതെ മോഹനന് പാടിയഭിനയിക്കുകയാണ്,എന്നെങ്കിലും ആരെങ്കിലും തനിക്കൊരു അവസരം നല്‍കുമെന്ന ശുഭപ്രതീക്ഷയുമായി. മോഹനന് ഫോണ്‍: 9947 182 384
എട്ടാം ക്ലാസ് മാത്രം വിദ്യഭ്യാസമുള്ള മോഹനന് എന്ന ഈ ചെറുപ്പക്കാരന് ഇതിനോടകം തന്നെ നിരവധി നാടന്‍ പാട്ടുകള്‍ ഇവരുടെ ഭാഷയില്‍ എഴുതിയിട്ടുണ്ട്.കുട്ടിക്കാലത്തു മുതലേ കൂടെ കൂട്ടിയ രണ്ട് ആഗ്രഹങ്ങളായിരുന്നു ഒരു നടനാകുക അല്ലെങ്കില്‍ ഒരു പാട്ടുകാരനാകുക എന്നത്.പിന്നീട് അഭിനയ മോഹത്തില്‍ കടമ്പകള്‍ ഏറെയാണെന്ന തിരിച്ചറിവ് ഈ യുവാവിനെ ഗാന രംഗത്തേക്ക് വഴി തിരിച്ചു വിട്ടു.നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് പുത്തരിപ്പാടം എന്ന ഈ ആല്‍ബം ഇറക്കാന്‍ മോഹനന് സഹായവും അവസരവും ലഭിച്ചത്.
നാടന്‍ പാട്ടിന്റെ നാട്ടുരാജാവ് കലാഭവന്‍ മണി തന്നെയാണ് മോഹനനേയും ഈ രംഗത്തേക്ക് നയിക്കാന്‍ പ്രചോദനമായത്. മണിയുടെ പാട്ടുകളാണ് ഏറെ പാടിയിട്ടുള്ളതെന്നും മോഹനന് പറയുന്നു. ഊരുത്സവങ്ങളിലും മറ്റ് പ്രാദേശിക പരിപാടികളിലും മാത്രം ഇതുവരെ പാടാന്‍ അവസരം ലഭിച്ചിട്ടുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മോഹനന് പറയുന്നത് മാനികാവ് ശിവ ക്ഷത്ര സന്ദര്‍ശനത്തിനായി വന്ന ഗായകന് എം ജി ശ്രീകുമാറിന്റെ മുമ്പില്‍ പാടാന്‍ കഴിഞ്ഞതാണ്.ഒപ്പം ഈ ക്ഷേത്രത്തിനേക്കുറിച്ചുള്ള ഒരു ഭക്തിഗാനം എഴുതി അയച്ചു കൊടുക്കാന്‍ അദ്ദേഹം മോഹനനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തന്റേതായ പണിയഭാഷയില്‍ എഴുതി ചിട്ടപ്പെടുത്തിയ വരികള്‍ ആല്‍ബമാക്കാന്‍ മോഹനന് ജില്ലയിലെ പല സ്റ്റുഡിയോകളേയും സമീപിച്ചൂവെങ്കിലും സാമ്പത്തിക ബാധ്യത മുന്‍നിര്‍ത്തി പലരും ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ പ്രദേശവാസികളുടെ സഹകരണത്താല്‍ മീനങ്ങാടിയിലെ രാഗദീപം ഡിജിറ്റല്‍ മ്യൂസിക് മോഹനന് പച്ചക്കൊടി കാണിക്കുകയായിരുന്നു. മോഹനന് എഴുതിയ വരികള്‍ക്ക് ജോര്‍ജ്് കോര സംഗീതം നല്‍കുകയും ജോയ് പാലക്കാമൂല സംവിധാനം നിര്‍വ്വഹിക്കുകയുമായിരുന്നു. രാജേഷ് എ വണ്‍ ആണ് ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. മോഹനന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ആല്‍ബത്തില്‍ സഹനടന്മാരായി വേഷമിട്ടിരിക്കുന്നത്. പ്രസ്തുത ആല്‍ബം രാഗദീപത്തിന്റെ ഫെയ്സ് ബുക് പേജില്‍ ലഭ്യമാണ്.
കുടുംബ പ്രാരാബ്ദവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പാതി വഴിയില്‍ നിര്‍ത്തിയ പഠനം തുടരാന്‍ മാര്‍ച്ചിലെ തുല്യതാ പരീക്ഷക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് മോഹനന്.പാട്ടു കമ്പത്തില്‍ പുറമെ ചിത്ര കലയിലും മിമിക്രിയിലും മരം കൊണ്ടുള്ള കരകൗശല പണികളിലും കലാവാസനയുണ്ട് ഈ ചെറുപ്പക്കാരന്.
എവിടേയും അടിച്ചമര്‍ത്തപ്പെടാതെ തന്റെ ശബ്ദം ഊരിന് വെളിയില്‍ വരണമെന്നു ദൃഡനിശ്ചയം ഉള്ള ഈ കലാകാരന് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയാടെ അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ്.
റിപ്പോര്‍ട്ട്:മഞ്ജു പുല്‍പ്പള്ളി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍