പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്: പഴശ്ശിരാജാ അവാര്‍ഡ് രമേശ് എഴുത്തച്ഛന്
പുല്‍പ്പളളി പഴശ്ശിരാജാ കോളേജ് കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ ആറാമത് പഴശ്ശിരാജാ അവാര്‍ഡ് ബത്തേരി രൂപതാധ്യക്ഷനും പഴശ്ശിരാജാ കോളേജ് മാനേജറുമായ റവ. ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മലയാള മനോരമ ജില്ലാ ലേഖകന്‍ രമേശ് എഴുത്തച്ഛന് നല്കി. വയനാടിന്റെ മാധ്യമ സാംസ്കാരിക, സാമൂഹിക മേഖലകളില്‍ പുരോഗമനാത്മകമായ റിപ്പോര്‍ട്ടിംഗ് നടത്തി, വികസനോന്മുഖ മാധ്യമ പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഇദ്ദേഹം വയനാടിലെ വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശ്രദ്ധേയമായ മാധ്യമ ഇടപെടലുകള്‍ നടത്തിയതിനാണ് പുരസ്ക്കാരം.ജില്ലയിലെ കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാധ്യമ പുരസ്കാരവും ടൂറിസം റിപ്പോര്‍ട്ടിംഗിന് ജനജാഗരണ്‍ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വയനാടിന്റെ സമഗ്രമായ പുരോഗതിക്ക് ഊര്‍ജ്ജം പകരാനിടയാകും എന്നുളള പ്രത്യാശയില്‍ നിന്നുമാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ബത്തേരി രൂപതാ വികാരി ജനറാള്‍ റവ. ഫാദര്‍ മാത്യു അറമ്പാന്‍കുടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ. ഒ. റോയ് , കോളേജ് സി. ഇ. ഒ. റവ. ഡോ. ടോണി കോഴിമണ്ണില്‍, കോളേജ് ബര്‍സാര്‍ റവ. ഫാദര്‍ ജോര്‍ജ് ആലുംമൂട്ടില്‍, സെല്‍ഫ് ഫൈനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ താരാ ഫിലിപ്പ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ് കുമാര്‍, പുല്‍പ്പളളി ഗ്രാമ പഞ്ചായത്ത് ബിന്ദു പ്രകാശ് , ബത്തേരി അല്‍ഫോണ്‍സ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ടി. മോഹന്‍ ബാബു, സ്റ്റാഫ് സെക്രട്ടറി പ്രൊഫസര്‍ എം. എം. സലീല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍