ഉപേക്ഷിച്ച നിലയില്‍ ഏഴ് ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി ; പരിസരത്ത് വ്യാജ മദ്യവില്പന വ്യാപകമെന്ന് പരാതി
പുല്‍പ്പള്ളി പാക്കം സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയുടെ പരിസരത്ത് നിന്നാണ് ഏഴ് ലിറ്ററോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെത്തിയത്. കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ജവാന് റമ്മിന്റെ ഒരു ലിറ്റര്‍ അളവിലുള്ള ഏഴ് കുപ്പികളാണ് കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ നിന്നും കുര്‍ബാന കഴിഞ്ഞിറങ്ങുന്ന വിശ്വാസികളിലൊരാളാണ് ആദ്യം ഒരു കുപ്പി കാണുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ആറ് കുപ്പികള്‍ കൂടി കണ്ടെത്തിയത്. തുടര്‍ന്ന് പള്ളി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പള്ളിയുടെ പരിസരത്ത് വ്യാപകമായ രീതിയില്‍ അനധികൃത മദ്യവില്‍പനയുണ്ടെന്ന് പ്രദേശവാസികള്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും മദ്യവില്പനക്കാര് മുങ്ങുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍