ജനവാസ കേന്ദ്രത്തില്‍ കരടിയിറങ്ങി;വനപാലകര്‍ മയക്കുവെടിവെച്ച് കരടിയെ പിടികൂടി
വനഗ്രാമമായ നൂല്‍പ്പുഴ ചെട്ട്യാലത്തൂരിലാണ് ജനവാസ കേന്ദ്രത്തില്‍ കരടിയിറങ്ങിയത്.കാട്ടില്‍ നിന്നിറങ്ങി വന്ന കരടിയെ വീട്ടുമുറ്റത്ത് നാട്ടുകാര്‍ പൂട്ടിയിട്ടു. ഒടുവില്‍ വനപാലകരെത്തി കരടിയെ മയക്കുവെടിവെച്ച് പിടികൂടി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് കൊണ്ടുപോയി.
വയനാട് വന്യജീവി സങ്കേതത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നൂല്‍പ്പുഴ ചെട്ട്യാലത്തൂര്‍ ഗ്രാമത്തിലാണ് കരടിയിറങ്ങിയത്. രാവിലെ വനത്തോട് ചേര്‍ന്ന കിടക്കുന്ന തടയണയ്ക്കടുത്ത് തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് കരടിയെ ആദ്യം കണ്ടത്.വെള്ളം കുടിച്ച് തിരിച്ചു പോകുമെന്ന് കരുതി ഇവര്‍ മാറി നിന്നെങ്കിലും കരടി ആള്‍ക്കൂട്ടത്തിനു നേരെ ഓടി വന്നു.
തുടര്‍ന്ന് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു.ഇതിനിടെ സമീപത്തെ കാപ്പിത്തോട്ടത്തിലെ കളപ്പുരയുടെ സമീപത്തേക്ക് കരടി ഓടിക്കയറി. കളപ്പുരയുടെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയതോടെ കരടി ഇവിടെ കുടുങ്ങി.വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ കാട്ടിലേക്കു തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്നാണ് കരടിയെ മയക്കുവെടി വച്ച് വനത്തില്‍ വിടാന്‍ തീരുമാനിച്ചത്.വയനാട്ടിലെ വനമേഖലകളില്‍ കാട്ടാന, കടുവ,ു പുലി തുടങ്ങിയ മൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങാറുണ്ടെങ്കിലും കരടി നാട്ടിലിറങ്ങുന്നത് അപൂര്‍വമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍