മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ;ബന്ധു അറസ്റ്റില്‍; ഏഴ് വര്‍ഷം മുമ്പ് മുതലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മൊഴി
പുല്‍പ്പള്ളിയിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങിനായെത്തിയ കൊല്ലം സ്വദേശി പ്രദീപ് (49) ന്റെ മരണം കൊലപാതമാണെന്ന് തെളിഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിന്റെ ബന്ധു എറണാകുളം പിറവം എണ്ണശ്ശേരി രവി (45) യെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. സംശയ രോഗിയായ രവിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രദീപിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.ചുറ്റിക കൊണ്ട് മര്‍ദ്ദിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ്.വിവാഹ വീട്ടിലെത്തിയ പ്രദീപിനെ അസ്വാഭാവിക സാഹചര്യത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയും, പിന്നിട് പ്രദീപ് മരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന്റെ തുടര്‍ച്ചയായാണ് പ്രതി രവി വലയിലാകുന്നത്. പ്രദീപിനേറ്റ പരുക്കുകള്‍ വാഹനം തട്ടിയതാകാമെന്ന സംശയം ആദ്യം ഉയര്‍ന്നെങ്കിലും പിന്നീട് ബന്ധുക്കളുടെ മൊഴിയും , സിസിടിവി ദൃശ്യങ്ങളും പോലീസിനെ പ്രതിയിലേക്ക് നയിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
ബന്ധുക്കളായ രവിയും, പ്രദീപും വര്‍ഷങ്ങള്‍ ആ മുമ്പ് പുല്‍പ്പള്ളിയില്‍ താമസിച്ചിരുന്നു. സംശയ രോഗിയായ രവിക്ക് വിവാഹ ശേഷം പ്രദീപിനോട് വൈരാഗ്യമുണ്ടാകുകയായിരുന്നു. എന്നാല്‍ പിന്നീട് രവി കൊല്ലത്തേക്കും പ്രദീപ് എറണാകുളത്തേക്കും താമസം മാറ്റിയതോടെ ഇരുവരും തമ്മില്‍ കാണാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടു പേരുടേയും ബന്ധുവിന്റെ മക്കളുടെ വിവാഹത്തോടനുബന്ധിച്ച് ഇരുവരും പുല്പ്പള്ളിയിലെത്തുകയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച മദ്യത്തിന്റെ സാന്നിധ്യത്തില്‍ ആഘോഷിക്കുകയുമായിരുന്നു.
ഇരുവരും മദ്യലഹരിയിലായപ്പോള്‍ രവിക്ക് പ്രദീപിനോടുള്ള വ്യക്തി വൈരാഗ്യം വീണ്ടും ഉടലെടുക്കുകയും പ്രദീപിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.തുടര്‍ന്ന് രവി പുല്‍പ്പള്ളിയില്‍ പോയി ചുറ്റിക വാങ്ങി വരികയും രാത്രി ക്ഷീര സംഘം ഓഡിറ്റോറിയത്തിന്റെ പരിസരത്തുവെച്ച് പ്രദീപിനെ ചുറ്റിക കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. അതിനു ശേഷം രവി തിരികെ കല്യാണ വീട്ടിലേക്ക് പോയി ഭക്ഷണം വെക്കാനും വിളമ്പാനുമെല്ലാം സജീവമാകുകയായിരുന്നു.പുലര്‍ച്ച അവശനിലയില്‍ കണ്ടെത്തിയ പ്രദീപിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ബന്ധുക്കളുടെ മൊഴിയും, സിസിടിവി ദൃശ്യങ്ങളും പോലീസിന് തുണയാകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മാനന്തവാടി ഡി വൈ എസ് പി കെ.എം ദേവസ്യ, പുല്‍പ്പള്ളി സി.ഐ കെ എം സുലൈമാന്‍, പുല്‍പ്പള്ളി എസ്.ഐ എല്‍.എം ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms