കേരളോത്സവം പ്രഹസനമാക്കാന്‍ അനുവദിക്കുകയില്ല :യൂത്ത് കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: കേരളോത്സവം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നടക്കുന്നത് കലാ- കായിക താരങ്ങളോടുള്ള അവഹേളനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. അത്ലറ്റിക്സ് മത്സരങ്ങള്‍ ചീരാല്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഇന്ന് നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മത്സരാര്‍ത്ഥികള്‍ എത്തിയപ്പോള്‍ സംഘടാകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല,ട്രാക്ക് മാര്‍ക്ക് ചെയുക പോലും ചെയ്യാതെ മത്സരം നടത്തുന്നതിന് ആവശ്യമായ ഒരു സൗകര്യവും ഒരുക്കാതെ പങ്കെടുക്കാന്‍ വരുന്നവരുടെ അവസരം നിഷേധിക്കുന്ന സമീപനമാണ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നെന്നും യൂത്ത് കോണ്‍ഗ്രസ്.കഴിഞ്ഞ ദിവസം നടന്ന വോളിബാള്‍ മത്സരത്തിന് പരിപാടി നടത്താന്‍ വന്ന ബ്ലോക്ക് പഞ്ചായത്ത് അധികാരികളുടെ കൈവശം മത്സരത്തില്‍ പങ്കെടുക്കുന്നവരെ കുറിച്ച് യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല .യുവജനക്ഷേമ വകുപ്പ് നല്കുന്ന മുപ്പതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു ലക്ഷം രൂപയും ചിലവഴിക്കുന്ന കേരളോത്സവമാണ് ഇ രീതിയില്‍ നടത്തുന്നത് .ഇതിന് എതിരെ കലാ -കായിക താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധ സമരം നടത്തുമെന്നും സംസ്ഥാന യുവജന ക്ഷേമ വകുപ്പിനും യുവജന കമ്മീഷനും പരാതി നല്‍കുമെന്ന ഭാരവാഹികള്‍ അറിയിച്ചു. .നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു .എം .കെ ഇന്ദ്രജിത് ,ഷഫീഖ് .എ ,റിനു ജോണ്‍ ,സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍