കോര്‍പ്പറേറ്റ് മൂലധനത്തിന് ബദലായി സഹകരണമേഖല ശക്തിപ്പെടുത്തണം:സീതാറം യെച്ചൂരി
കല്‍പ്പറ്റ:കോര്‍പ്പറേറ്റ് മൂലധനത്തിന് ബദലായി സഹകരണമേഖല ശക്തിപ്പെടുത്തണമെന്ന് സീതാറം യെച്ചൂരി പറഞ്ഞു. നടവയല്‍ ജെകെഎസ് ഓഡിറ്റോറിയത്തില്‍ 'കാര്‍ഷിക പ്രതിസന്ധി ഇന്ത്യയില്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുടുംബശ്രീ പ്രസ്ഥാനങ്ങളും സഹകരണമേഖലയിലെ സംഭരംഭങ്ങളും ശക്തിപ്പെടുത്തി കാര്‍ഷികമേഖലയെ രക്ഷിക്കാനാകും. സംസ്ഥാനം ഇതിന് മാതൃകയാണെന്നും യെച്ചൂരി പറഞ്ഞു.കാര്‍ഷിക കടംഎഴുതി തള്ളുമെന്നും സ്വാമിനാഥന് റിപോര്‍ട് നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോഡി വന്‍കിട കുത്തകകള്‍ക്ക് വേണ്ടി കര്‍ഷകരെ ബലിയാടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദന ചെലവിന്റെ 150 ശതമാനം കര്‍ഷകര്‍ക്ക് താങ്ങ് വിലയായി നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് മോഡി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.ആഗോളധനമൂലധനത്തിന്റെ അജണ്ടയാണ് മോഡി സര്‍കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്.കോണ്‍ഗ്രസ് സര്‍കാര്‍ തുടര്‍ന്ന് വന്ന ജനവിരുദ്ധ കര്‍ഷക വിരുദ്ധ നയങ്ങളെക്കാള്‍ മോശമായ രീതിയിലാണ് മോദി സര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്.കര്‍ഷകരില്‍ നിന്നും ഭൂമി ബലമായി പിടിച്ചെടുത്ത് വന്‍കിട കുത്തകകള്‍ക്ക് കൈമാറാനാണ് സര്‍കാര്‍ നീക്കം. ഇതിനാണ് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്. ലോകസഭയില്‍ പാസായെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പരാജയപ്പെട്ടു. സര്‍കാര്‍ ഭരിക്കുന്നത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിതളളാന്‍ മടിക്കുന്ന സര്‍കാര്‍ കോര്‍പറേറ്റുകളുടെ 12.5 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ രണ്ട് ലക്ഷം കോടി രൂപ നീക്കിവെക്കാന്‍ സര്‍കാര്‍ മടിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക്് കാര്‍ഷിക വിപണി പിടിച്ചെടുക്കാന്‍ വേണ്ടി ചെറുകിട കാര്‍ഷിക ഉത്പാദനത്തെ തകര്‍ക്കുകയാണ്. കൃഷി ലാഭമല്ലാതാക്കി മാറ്റി കര്‍ഷകരെ തകര്‍ച്ചയിലേക്ക് തള്ളി വിട്ട് ഭൂമി വന്‍കിടക്കാരില്‍ എത്തിക്കാന്‍ വേണ്ടിയാണ് സര്‍കാര്‍ ഒത്താശ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍കാരിന്റെ ജനവിരുദ്ധതക്കെതിരെ രാജ്യമെമ്പാടും കര്‍ഷകര്‍ പ്രക്ഷോഭ പാതയിലാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും വന്‍ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്ന് വന്നത്.
ഭൂ പരിഷ്കരണമാണ് സംസ്ഥാനത്ത് വന്‍ വിപ്ലവത്തിന് വഴി തെളിയിച്ചത്. വികസിത രാജ്യങ്ങളൊട് കിടപിടിക്കത്ത വിധത്തിലാണ് കേരളത്തിലെ മനുഷ്യ വികസന സൂചികയെന്നത് ഈ കാര്‍ഷിക വിപ്ലവത്തിന്റെ അനന്തരഫലമാണ്.
ചടങ്ങില്‍ സിപിഐഎം ജില്ല സെക്രട്ടരി എം വേലായുധന് അധ്യക്ഷനായി.അഖിലേന്ത്യ കിസാന്‍സഭ പ്രസിഡണ്ട് അശോക്ധവ്ളെ മുഖ്യപ്രഭാഷണം നടത്തി.നടവയല്‍ സ്വദേശിയും മുംബൈ സര്‍വകലാശാല റിട്ട.പ്രൊഫറുമായ ഡോ. ജോസ് ജോര്‍ജ് തയ്യാറാക്കിയ '' ഇന്ത്യയിലെ കാര്‍ഷിക ബന്ധങ്ങളും കര്‍ഷക പ്രസ്ഥാനവും ഗ്രാമീണദുരിതവും'' എന്ന പുസ്തകത്തിന്റെ പ്രകാശനവും യെച്ചൂരി നിര്‍വഹിച്ചു.സിപിഐ എം സംസ്ഥാന കമ്മിറ്റി പി എ മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടരി പി കൃഷ്ണപ്രസാദ് പുസ്തകം പരിചയപ്പെടുത്തി.സി കെ ശശീന്ദ്രന് എംഎല്‍എ,ഡോ. ജോസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.കെ ടി പ്രകാശ് സ്വാഗതവും വി എ കുര്യാച്ചന് നന്ദിയും പറഞ്ഞു. പി എ മുഹമ്മദ്, എ എന്‍ പ്രഭാകരന് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍