ഡോണ്‍ ബോസ്കോ കോളേജില്‍ എസ്.എഫ്.ഐ അനിശ്ചിതകാല സമരം ആരംഭിച്ചു
ബത്തേരി:കോളേജില്‍ നിന്നും അകാരണമായി പുറത്താക്കിയ ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കുക, ക്യാമ്പസില്‍ സംഘടന സ്വാതന്ത്ര്യം അനുവദിക്കുക ,അമിത ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക , മാനേജ്മെന്റിന്റെ ധിക്കാരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥി സൗഹൃദ കലാലയമാക്കി മാറ്റുക കോളേജ് ലഹരി വിമുക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസിനു മുമ്പില്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത് . ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു വേണുഗോപാലിനെ ചെ ഗുവേരയുടെ ചിത്രം പതിച്ച കാര്‍ഡ് വിതരണം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയിട്ട് ഇന്നേക്ക് നൂറ് ദിവസം പിന്നിടുകയാണ് . വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല ഗ്രിവന് സെല്ലുര്പ്പെടെ കോളേജിനോട് ആവശ്യപ്പെട്ടു എന്നിട്ടും തിരിച്ചെടുക്കാത്ത സാഹചര്യത്തിലാണ് എസ്.എഫ്.ഐ അനിശ്ചിതകാല സമരം ആരംഭിച്ചത്.സമരം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിഷ്ണു കെ.എസ് അദ്ധ്യക്ഷതവഹിച്ചു.കെ.ആര്.അവിഷിത്ത് ,ജിഷ്ണു സാംബശിവന് എന്നിവര്‍ സംസാരിച്ചു.മുഹമ്മദ് ഷാഫി സ്വാഗതവും ടി പി ഋതു ശോഭ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍