ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പുല്‍പ്പള്ളി: ചീയമ്പം എഴുപത്തിമൂന്നിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെ ജനവാസ മേഖലയിലെത്തിയ കാട്ടാനയെ ഒമ്പത് മണിയോടെയാണ് വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തിവിട്ടത്. ചീയമ്പം-കാപ്പിസെറ്റ് റോഡിലൂടെയാണ് ആന ഇവിടേയ്ക്കെത്തിയത്. ആനയുടെ മുന്നിലകപ്പെട്ടവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മണിക്കൂറുകളോളം കൃഷിയിടത്തില്‍ നിന്ന കാട്ടാന കാപ്പി, വാഴ, കമുക് ഉള്‍പ്പെടെയുള്ള വിളകള്‍ ചവിട്ടിമെതിച്ചു. ഈ പ്രദേശത്തെ കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍