ആകാശ് തില്ലങ്കേരിയുടെ മാസ്സ് യാത്ര..! 45500 പിഴ, വാഹനം ബ്ലാക്ക് ലിസ്റ്റില്‍

മാനന്തവാടി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ച സംഭവത്തില്‍വാഹനത്തെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ മനു പി ആര്‍ ഉത്തരവായി. ഈ വാഹനം ഇനി യാതൊരുവിധ കൈമാറ്റം രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊണ്ടുപോയി വില്‍പ്പന, ഫിറ്റ്നസ് മാറ്റല്‍ മറ്റേതെങ്കിലും നടപടികള്‍ എന്നിവക്ക് സാധ്യമല്ലാത്ത വിധത്തില്‍ ശക്തമായ നിയമ നടപടികളിലൂടെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവായിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ആര്‍ ടി.ഒ വാഹനത്തിന് 45500 രൂപ ഫൈനിട്ട് ആര്‍.സി സസ്പെന്റ് ചെയ്ത് ഉത്തരവായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ച വാഹനം ഏറെ പണിപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്.കൂടാതെ വാഹനം പൂര്‍വ്വ സ്ഥിതിയിലാക്കി മലപ്പുറം ആര്‍ടിഒ ഓഫീസില്‍ കാണിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വാഹനം ഓഫീസില്‍ ഹാജരാക്കാതെ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം ഡീറ്റെയിന്‍ ചെയ്യുന്നതിന് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
്
നമ്പര്‍ പ്ലേറ്റില്ലാതെ രൂപമാറ്റം വരുത്തിയ വാഹനത്തില്‍ സീറ്റ് ബെല്‍റ്റില്ലാതെ ഓടിക്കുന്നതായുള്ള വീഡിയോ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് വയനാട് ആര്‍ ടി ഒ യ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പനമരം ടൗണിലൂടെയാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തി വാഹനമോടിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍