OPEN NEWSER

Monday 06. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി എസ്.ആര്‍.റ്റി.ഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അപാകതയില്ല: മനുഷ്യാവകാശ കമ്മീഷന്‍

  • Kalpetta
14 Jun 2024

കല്‍പ്പറ്റ : മാനന്തവാടി എസ്.ആര്‍.ടി.ഒ ഓഫീസില്‍ 2021 ഫെബ്രുവരി 26 ന് നടന്ന വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ ഏജന്റില്‍ നിന്നും 23,900 രൂപ പിടിച്ചെടുത്ത സംഭവത്തില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  കമ്മീഷന്‍ അന്വേഷണ വിഭാഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  വിജിലന്‍സ് പരിശോധന നിയമാനുസരണമാരുന്നുവെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും  ജൂഡീഷ്യല്‍ അംഗവുമായ  കെ ബൈജൂനാഥ് നിരീക്ഷിച്ചത്. തന്റെ കൈയില്‍ നിന്നും 23,900 രൂപയും പത്തോളം വാഹനങ്ങളുടെ രേഖകളും വിജിലന്‍സ്  പിടിച്ചെടുത്തെന്ന ഏജന്റിന്റെ പരാതിയിലാണ് നടപടി.

 മാനന്തവാടി എസ് ആര്‍.റ്റി.ഒ ഓഫീസില്‍ ഓണ്‍ലൈന്‍ വഴിയാണ് സേവനങ്ങള്‍ നല്‍കുന്നതെങ്കിലും ഏജന്റുമാര്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി കമ്മീഷന്‍ അന്വേഷണ വിഭാഗം കണ്ടെത്തി. ഇത്തരം ഏജന്റുമാരെ  അപേക്ഷകരുടെ ഓതറൈസേഷന്‍ ഇല്ലാതെയാണ് ഓഫീസ് പരിസരത്ത് വിജിലന്‍സ് പരിശോധനാവേളയില്‍ കണ്ടെത്തിയത്. ഏജന്റുമാരില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ പണം ഫീസ് ഒടുക്കുന്നതിനായി കൊണ്ടുവന്നതല്ലെന്നും ഓണ്‍ലൈനായാണ് ഫീസൊടുക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി. എസ്.ആര്‍.റ്റി.ഒ ഓഫീസില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഏജന്റുമാര്‍ അപേക്ഷകരില്‍ നിന്നും സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി.



മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  വാഹനത്തിന്റെ രേഖകള്‍ ശരിയാക്കുന്നതിനുള്ള തുക പരാതിക്കാരന്‍ വിജിലന്‍സ് പരിശോധനക്ക് മുമ്പ് തന്നെ അടച്ചതാണെന്നും കമ്മീഷന്‍ കണ്ടെത്തി. വിജിലന്‍സ് പരിശോധനക്ക് ശേഷം 3935 രൂപ മാത്രമാണ് പരാതിക്കാരന്‍ അടച്ചിട്ടുള്ളത്. എന്നാല്‍ തന്നില്‍ നിന്നും പിടിച്ചെടുത്ത 23,900 രൂപ ഒരു വാഹനത്തിന്റെ രേഖകള്‍ ശരിയാക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചത്. പരാതി വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയം: മന്ത്രി ടി. സിദ്ദിഖ്.
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • കെഎസ്ആര്‍ടിസി സ!ൗജന്യയാത്രയില്‍ സ്വകാര്യ ബസ്സ് പ്രതിസന്ധി; വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: എസ്എഫ്‌ഐ
  • സുഗന്ധഗിരി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി; ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും
  • കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍
  • ഡ്രൈവിങ്ങിനിടെ ദേഹാസ്വസ്ഥ്യം; ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
  • മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍
  • വാടക വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
  • സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show