ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവം: ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി: ജില്ലാ ആശപത്രിയില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നീര്‍വാരത്തെ തേങ്ങാക്കുടിയില് നേബിന് തോമസാണ് (25) അറസ്റ്റിലായത്. ഇയാളെ ബത്തേരി ജുഡീഷ്യല്‍ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അടിപിടിക്കേസുമായി ബന്ധപ്പെട്ടെത്തിയ നീര്‍വാരം സ്വദേശിയെ കിടത്തി ചികിത്സയ്ക്കു വിധേയമാക്കണമെന്ന ആവശ്യം ഡോക്ടര്‍ നിരസിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ സര്ജന് ഡോ. സി. പി. ശ്രീലേഖയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം അശോകന് കൊയിലേരി തുടങ്ങി 15 പേര്‍ക്കുനേരെ പോലീസ് കേസെടുത്തിരുന്നു. തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പുറമെ അണു വിമുക്തമായി സംരക്ഷിക്കേണ്ട ശസ്ത്രക്രിയാ വാര്‍ഡിലേക്ക് അശോകന് കൊയിലേരിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഇരച്ചു കയറിയെന്നാണ് ഡോക്ടറുടെ പരാതി. സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്താല്‍, സംഘം ചേര്‍ന്ന് പ്രശ്നം സൃഷ്ടിക്കല്‍, സ്ത്രീ ജീവനക്കാരെ തടഞ്ഞു വയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
നേബിനു പുറമെ നീര്‍വാരം സ്വദേശിയായ ബിനോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു പേര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നു പറഞ്ഞ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിട്ടു കൂടിയത് നേരിയ സംഘര്‍ഷത്തിനു കാരണമായി. നിരപരാധികളായവരെയാണ് പോലീസ് കസ്റ്റഡിയിലെ ടുത്തതെന്നാരോപിച്ച് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. എന്നാല്‍ സംഭവത്തില്‍ ബിനോയിയ്കു പങ്കില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍