ആധാരം എഴുത്തുകാരെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം:കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്സ് യൂണിയന്
മാനന്തവാടി:ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന്റെ പേരില്‍ കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ചില അംഗങ്ങളെ അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതു മാണെന്നും, വളരെകാലം മുമ്പ് തന്നെ ഈ സംഘടനയില്‍ നിന്നും വിട്ട് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍കേഴ്സ് യൂണിയന് ഭാരവാഹികളായി പ്രവര്‍ത്തിച്ചു വരുന്നവരെ പുറത്താക്കി എന്ന രീതിയില്‍ അനവസരത്തിലുള്ള അസോസിയേഷന്റെ പ്രസ്താവന സംഘടനാ മര്യാദകള്‍ക്ക് യോജിച്ചതല്ലെന്നും കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍കേഴ്സ് യൂണിയന് മാനന്തവാടി സബ് ഡിസ്ട്രിക്ട് കമ്മറ്റി ചൂണ്ടിക്കാട്ടി.ജന മദ്ധ്യത്തില്‍ ആധാരമെഴുത്ത് തൊഴിലാളികളെ താറടിച്ചു കാണിക്കുന്ന പ്രസ്താവനക്കെതിരെ ശക്തമായ പ്രധിക്ഷേധം രേഖപ്പെടുത്തി. മേല്‍ പത്ര പ്രസ്താവന അസോസിയേഷന് ഭാരവാഹികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനും യൂണിയന് തീരുമാനിച്ചു.യോഗത്തില്‍ പ്രസിഡണ്ട് റസൂല്‍ മൂടമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയേന്ദ്രന്‍, എന്‍ മോഹന്‍ദാസ്, വൈ.പ്രസിഡണ്ട് പി.വി.പ്രകാശ്,എ സുരേഷ് ബാബു, ഇ.കെ.അലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍