ഇരുചക്രവാഹന ഷോറൂമുകാര്‍ അമിത ചാര്‍ജ്ജ് ഈടാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം;മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് അമിത ചാര്‍ജ്ജ് ഈടാക്കുന്നത്
മാനന്തവാടി: ഷോറൂമുകളില്‍ ഇരുചക്ര വാഹനം വാങ്ങുന്നവരില്‍ നിന്നാണ് ഡീലര്‍മാര്‍ ആര്.ടി.ഒ ചാര്‍ജ് എന്ന നിരക്കില്‍ അമിത ചാര്‍ജ് വാങ്ങുന്നതായി ആരോപണം.' 150 രൂപ ചിലവ് വരുന്ന താല്‍ക്കാലിക പെര്‍മിറ്റിന് ഷോറൂമുകാര്‍ ഈടാക്കുന്നത് 1200 രൂപ മുതല്‍ 1500 രൂപവരെയാണ്. പല ഷോറൂമുകളിലും വിവിധ നിരക്കിലുള്ള ചാര്‍ജാണ് ഈയിനത്തില്‍ ഈടാക്കുന്നത്. ബൈക്ക് വാങ്ങുന്നവര്‍ക്ക് നല്കുന്ന സ്ലിപ്പില്‍ ആര്.ടി.ഒ. ചാര്‍ജ്ജ് എന്ന് എഴുതി നല്‍കിയാണ് പണം ഈടാക്കുന്നത്. ഈ ചാര്‍ജിനെ കുറിച്ച് ചോദിക്കുന്നവരോട് ഇത് ആര്.ടി.ഒ കമ്മീഷന് ആണെന്നു പറഞ്ഞു ഷോറൂമുകാര്‍ സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു. ഇതു കൂടാതെ പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് കൊടുക്കണമെന്നിരിക്കെ പല ഷോറൂമുകാരും ഇതിനുംകൂടി വില ഈടാക്കുന്നതായി പരാതി. ഇതുപോലെ നിരവധി രൂപയാണ് പലവിധ ചാര്ജജുകള് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇരുചക്ര വാഹന ഷോറൂമുകാര്‍ തട്ടിയെടുക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഇവര്‍ക്കെതിരെ കര്‍ശ്ശനമായി യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല എന്ന് വ്യാപകമായ പരാതിയുണ്ട്'
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍