കര്‍ഷക വയോജന വേദി കളക്ടറേറ്റിലേക്ക് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ:കര്‍ഷകരേയും,കര്‍ഷക വയോജനങ്ങളേയും തീര്‍ത്തും അവഗണിക്കുകയും ,അവരെ ആത്മഹ്ത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഭരണകൂടനയങ്ങള്‍ തിരുത്തണമെന്നും കര്‍ഷക വയോജനങ്ങള്‍ക്ക് ചുരുങ്ങിയത് 6000 രൂപ പെന്ഷന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക വയോജനവേദി ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി.വയനാട്ടിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുകയാണ്.കാലാവസ്ഥാവ്യതിയാനം എല്ലാ തരം കൃഷികളേയും ബാധിച്ചു കഴിഞ്ഞു.കടുത്ത വരള്‍ച്ച കുടിവെള്ള ലഭ്യതയെപോലും ബാധിച്ചിരിക്കുമ്പോള്‍ നെല്‍കൃഷി ജില്ലയില്‍ നിന്നു തന്നെ അന്യംവന്നു പോകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.കര്‍ഷകര്‍ നിലനില്പിനായുള്ള പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കടബാദ്ധ്യതയുടെ പേരിലുള്ള സമ്മര്‍ദ്ദങ്ങള്‍ അവരെ ആത്മഹ്ത്യയിലേക്ക് തള്ളിവിടുകയാണ്.സംസ്ഥാനത്തെ സംഘടിത വര്‍ഗ്ഗങ്ങള്‍ ഭരണകൂടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ അസംഘടിതരായ കര്‍ഷക വര്‍ഗ്ഗം തീര്‍ത്തും അരക്ഷീണവസ്ഥയിലാണ്.ഉദ്യോഗസ്ഥവര്ഗ്ഗങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന ഭരണകൂടം കര്‍ഷകരെ അവഗണിക്കുന്നതില്‍ മനംനൊന്താണ് ഹരിതസേനയുടെ നേതൃത്വത്തില്‍ കര്‍ഷക വയോജനങ്ങളെ ജില്ലാ കളക്ടറേറ്റിന്റെ മുന്‍പിലേക്കെത്തിച്ചത്.എല്ലാ കര്‍ഷക വയോജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായ പെന്ഷന് കൃത്യമായി നല്‍കുക.കര്ഷകവയോജനങ്ങളുടെ കാര്‍ഷിക കടബാദ്ധ്യതകള്‍ എഴുതി തള്ളുക.55 വയസ്സില്‍ തന്നെ കര്‍ഷക പെന്ഷന് അനുവദിക്കുക.പെന്ഷന് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരുടെ ജീവനും,സ്വത്തിനും സംരക്ഷണം നല്‍കുക.സൗജന്യ ചികിത്സ,സൗജന്യയാത്ര,രണ്ടുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ നിരന്തരസമരത്തിന് തയ്യാറാകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് ഹരിതസേന സംസ്ഥാന ചെയര്മാന് അഡ്വ:വി.ടി.പ്രദീപ് കുമാര്‍ മുന്നറിയിപ്പ് നല്കി.പി.എന്‍.സുധാകര സ്വാമി അധ്യക്ഷത വഹിച്ചു.എം.സുരേന്ദ്രന്,ജോണി പ്ലാക്കാട്,എം.എ. അഗസ്റ്റിന്(സെക്രട്ടറി),തോമസ് വാഴയില്‍,പി.വി.ജോയി,ജോസ് പാലിയാണ,ജോര്‍ജ്ജ് കൊല്ലിയില്‍,ജോസ് പുന്നക്കല്‍,എന്‍.എ.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍