അനധികൃത മീന്‍കച്ചവടത്തിനെതിരെ നടപടികളുമായി മാനന്തവാടി നഗരസഭ; മൂന്ന് ദിവത്തിനുള്ളില്‍ കച്ചവടം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ആറോളം കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്കി; വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്
മാനന്തവാടി നഗരസഭ പരിധിയില്‍ അനധികൃത ഷെഡ് വച്ച്കെട്ടിയും മറ്റും മീന്‍കച്ചവടം നടത്തിവരുന്നവര്‍ക്കെതിരെയാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ചൂട്ടക്കടവ്, വള്ളിയൂര്‍ക്കാവ് റോഡ്, ചെറ്റപ്പാലത്തെ രണ്ട് സ്ഥലങ്ങള്‍, മൈസൂര്‍ റോഡ്, ഐസിവി നായിഡു റോഡ് എന്നിവടങ്ങളിലെ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും, പെരുവക റോഡിലെ കച്ചവടക്കാരന് നോട്ടീസ് നല്കാന് തീരുമാനിക്കുകയും ചെയ്തു.നഗരസഭ പരിധിയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റ് സമുച്ചയത്തില്‍ മാത്രം മീന്‍ കച്ചവടം നടത്താന്‍ അനുമതിയുള്ളൂവെന്നിരിക്കെ അനധികൃതമായി നടത്തിവരുന്ന കച്ചവടത്തിനെതിരെയാണ് നഗരസഭ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ മാനന്തവാടി നഗരത്തിനുചുറ്റുവട്ടത്തായി ഏഴോളം സ്ഥലങ്ങളില്‍ അനധികൃത മീന്‍ കച്ചവടം നടന്നുവരുന്നുണ്ടെന്ന് നഗരസഭയുടെ അന്വേഷണത്തില്‍ ബോധ്യമായി. ഇത്തരം കച്ചവടം നടക്കുന്ന സ്ഥലത്തെ മലിന ജലവും മറ്റ് മാലിന്യങ്ങളും കുറ്റമറ്റ രീതിയില്‍ സംസ്കരിക്കുന്നുമില്ല. ഇത്തരം സാഹചര്യം പൊതുജനത്തിനും, യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിപ്പോര്‍്ട്ട് നല്‍കിയിരുന്നു. ഇത്തരം പ്രവൃത്തി കേരള മുനിസിപ്പല്‍ ആക്ട് 440,447 പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. അതിനാല്‍ നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം മീന്‍കച്ചവടം നിര്‍ത്തലാക്കി ആ വിവരം രേഖാമൂലം ഓഫീസില്‍ അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ മറ്റൊരറിയിപ്പില്ലാതെ സ്ഥാപനം അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആയതിലേക്കുള്ള കഷ്ടനഷ്ടങ്ങള്‍ അതത് സ്ഥാപന ഉടമകള്‍ ബാധ്യസ്ഥരായിരിക്കുമെന്നും നഗരസഭ നല്കിയ നോട്ടീസില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ അനധികൃത മീന്കച്ചവടക്കാര്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ തണുക്കുകയും ആദ്യ ഘട്ടത്തില്‍ ഒഴിപ്പിച്ചവര്‍ വീണ്ടും കച്ചവടവുമായി രംഗത്ത് വരികയുമായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍