വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി;പതിനേഴ്കാരന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ ; ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്
വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്തിയില്ലെന്ന കുറ്റമാരോപിച്ച് ഗോത്ര വര്‍ഗവിഭാഗത്തില്‍ പെട്ട പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദിച്ച് അവശനാക്കിയതായാണ് പരാതി.തിരുനെല്ലി കാട്ടിക്കുളം പാലപ്പീടിക മഠത്തില്‍ ശ്യാമാണ് (17) ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. മാനന്തവാടി സെന്റ് മേരീസ് കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ശ്യാം. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.എന്നാല്‍ കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നോട്ടീസ് ബോര്‍ഡിന്റെ ചില്ലു തകര്‍ത്തതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശ്യാമിനെ കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും ചോദ്യം ചെയ്തതല്ലാതെ പോലീസ് മര്‍ദ്ധിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും തിരുനെല്ലി പോലീസ് വ്യക്തമാക്കി.
പ്ളസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റു വാങ്ങാനായി ശ്യാം അന്ന് കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയിരുന്നു. ഫോട്ടോ വേണമെന്ന് സ്കൂളില്‍ നിന്നും പറഞ്ഞതിനെ തുടര്‍ന്ന് അത് എടുക്കാനായി വീട്ടിലേക്ക് പോകുമ്പോള്‍ സ്കൂള്‍ കവാടത്തില്‍ നിന്നും പോലീസ് കൈകാട്ടിയിരുന്നത്രേ. അത് താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് ശ്യാം പറഞ്ഞു. വീട്ടിലെത്തി ഫോട്ടോ തിരയുന്നതിനിടയില്‍ തന്നെ വീട്ടില്‍ നിന്നും തിരുനെല്ലി പോലീസ് വലിച്ചറിറക്കി കൊണ്ടു പോകുകയായിരുന്നെന്ന് ശ്യാം പറഞ്ഞു. പോലീസ് വാഹനത്തില്‍ വച്ചും കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചും പോലീസ് മര്‍ദിക്കുകയും മുട്ടുകുത്തി നിര്‍ത്തിക്കുകയും ചെയ്തതായി ശ്യാം പറഞ്ഞു. തുടര്‍ന്ന് ശ്യാം ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ ജില്ലാ ആസ്പത്രിയിലെത്തി ശ്യാമിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തിരുനെല്ലി എസ്.ഐ. ജെ. ജിനേഷ് പറഞ്ഞു. കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നോട്ടീസ് ബോര്‍ഡിന്റെ ചില്ലു തകര്‍ത്തതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശ്യാമിനെ കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്തതല്ലാതെ പോലീസ് മര്‍ദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍