സംയുക്ത വാഹന പരിശോധന ; 1061 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 1061 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 64 ഉദേ്യാഗസ്ഥര്‍ 17 സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. അപകടകരമായി വാഹനമോടിച്ച 35 പേര്, ഹെല്‍മെറ്റ് ഉപയോഗിക്കാത്ത 233 പേര്, സീറ്റ് ബെല്‍റ്റിടാത്ത 95 പേര്, ലൈസന്‍സില്ലാതെ വാഹനമോടിച്ച 108 പേര് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. അമിത ഭാരം കയറ്റിയ 24 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. അമിത ശബ്ദം പുറപ്പെടുവിച്ച് വാഹനമോടിച്ച 28 പേരെ പിടികൂടുകയും റിപ്പയര്‍ ചെയ്തതിനു ശേഷം ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് മോട്ടോര്‍ വാഹന കുറ്റങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ തുടരുമെന്ന് ആര്.ടി.ഒ. എം.മനോഹരന് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍