ഭക്ഷ്യവിഷബാധ ഇരുപതോളം പേര് ചികിത്സ തേടി; ആരോഗ്യവകുപ്പ് അധികൃതര്‍ ചായക്കട അടച്ചുപൂട്ടിച്ചു
അമ്പലവയല്‍: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ഇരുപതോളം പേര് അമ്പലവയലിലെ ആശുപത്രികളില്‍ ചികിത്സ തേടി.ആരുടേയും നില ഗുരുതരമല്ല.ഇന്നലെ വൈകുന്നേരം അമ്പലവയലിലെ ദിലു ടീ ഷോപ്പ് & കൂള്‍ബാറില്‍ നിന്നും ഉള്ളിവട കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട അമ്പലവയലിലെ സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരെയാണ് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ പതിമൂന്നോളം പേരും ഇന്ന് ഏഴോളം പേരുമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയേ തുടര്‍ന്ന് അമ്പലവയല്‍ പി.എച്ച്.എസ്.സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവ പ്രകാശും സംഘവും ചായക്കടയില്‍ പരിശോധന നടത്തുകയും ഉള്ളിവടയുടെ സാംമ്പിളും, എണ്ണയും വിദഗ്ദ്ധ പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയക്കുകയും ചെയ്തു.തുടര്‍ന്ന് ചായക്കട അടച്ചുപൂട്ടിച്ചു.പഴകിയ ഉള്ളി ഉപയോഗിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍