ഒടുവില്‍ റോഡിന്റെ ശോചനീയാവസ്ഥക്ക് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങി നാട്ടുകാര്‍
മാനന്തവാടി: ഒടുവില്‍ പെരുവക മുത്തപ്പന് മഠപ്പുര നിവസികള്‍ക്ക് തങ്ങളുടെ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങേണ്ടി വന്നു. റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാത്തമട്ടില്‍ അധികൃതര്‍ കണ്ണടക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.പെരുവക മുത്തപ്പന് മടപ്പുര ഇല്ലത്തുവയല്‍ വഴി ആറാട്ടുതറയെ ബന്ധിക്കുന്ന റോഡാണിത്.ഈ റോഡ് പൂര്‍ണ്ണമായിട്ട് ടാറിംഗ് പ്രവൃത്തി നടത്തിയിട്ട് വര്‍ഷങ്ങളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപണികള്‍ നടത്തിയിരുന്നൂവെങ്കിലും ഇപ്പോള്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നതോടെ അവശിഷ്ടങ്ങളായി മാറിയ മെറ്റലുകള്‍ റോഡില്‍ ചിതറികിടക്കുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്ക്കരമായി മാറിയിരിക്കുകയാണ്. ഇതുവഴി വഴി വാഹനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ പോലും തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും റോഡിന്റെ ശോചനീയാവസ്ഥ ഏറെ ബുദ്ധിമുണ്ടാക്കുന്നുണ്ട്. പ്രദേശവാസികളായ നിരവധി കുടുംബങ്ങളും വിദ്യാര്‍ത്ഥികളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.എത്രയും പെട്ടന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍