ആദിവാസി വിഭാഗത്തില്‍ പാശ്ചാത്യ സംസ്കാരം കടന്നുകയറ്റം നടത്തുന്നു: പത്മശ്രീ ചെറുവയല്‍ കെ.രാമന്
കല്‍പ്പറ്റ: ആദിവാസി വിഭാഗത്തില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്ന് കയറ്റം മൂലം ഗോത്രവിഭാഗത്തിന്റെ തനത് സംസ്കാരം ഇല്ലാതാകുന്നുവെന്ന് പത്മശ്രീ ചെറുവയല്‍ കെ. രാമന്. കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ഗോത്രകലാ അരങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മശ്രീ പുരസ്കാരം ലഭിച്ച ശേഷം ആദ്യമായാണ് ചെറുവയല്‍ രാമന് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നത്.
കുറിച്ച്യ സമുദായം ഇന്ന് നാട്ടില്‍ 15 ശതമാനമേ ശേഷിക്കുന്നുള്ളു. വയനാട് ജില്ലയില്‍ ആകെ 15000 കുറിച്ച്യ സമുദായക്കാരേ ഇപ്പോള്‍ ഉള്ളു. ഞാന്‍ പാരമ്പര്യ നെല്‍ വിത്തുകള്‍ സംരക്ഷിച്ചത് പോലെ സംസ്കാരം സംരക്ഷിക്കാന്‍ പുതുതലമുറ തയാറാകണം. ആദിവാസി സംസ്കാരം എന്ന് പറഞ്ഞാല്‍ ഒരു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്ക്കാന് കഴിവുള്ളവരാണ്. ചികിത്സ, ഭക്ഷണം, ജീവിതരീതി എന്നിവയെല്ലാം സ്വയം നടത്താല്‍ കഴിവുള്ളവരാണ്. ഇത് പുനപ്രാവര്ത്തികമാക്കണം. ലോകരാജ്യങ്ങളില്‍ വെച്ച് ഏറ്റവും നല്ല ഭരണഘടനയും ആദിവാസി സംരക്ഷണ നിയമങ്ങളിലും പ്രവര്‍ത്തങ്ങളും നടത്തുന്നതില്‍ മുന്നില്‍ ഭാരതമാണ്. പക്ഷേ ആദിവാസികള്‍ എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണ് ഇതു ശരിയല്ല. പരമ്പരാഗതമായ ഭക്ഷണ രീതികള്‍ പിന്തുടരാനുള്ള അവകാശം ആദിവാസികള്‍ക്ക് നല്‍കണം. എഴുപതോളം രാജ്യങ്ങളില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ സമ്മേളനം ബ്രസീലില്‍ നടന്നിരുന്നു അതില്‍ രാജ്യത്തിന് വേണ്ടി പങ്കെടുത്തത് താനാണ് അന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഭരതത്തില്‍ ആദിവാസികള്‍ക്ക് നല്കുന്ന പരിഗണനയെകുറിച്ച് തന്നോട് വാചാലരായത് അഭിമാനം നല്കിയ നിമിഷമാണ് എന്നും അദ്ദേഹം പറഞ്ഞു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുഷാന്ത് നരിക്കോടന്‍ അധ്യക്ഷത വഹിച്ചു. കേരള ഗോത്രകലാ പ്രമുഖ് ടി.വി. പ്രേംസായി സ്വാഗതവും പി.സി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ വനവാസി കല്യാണ്‍ ആശ്രമം ദേശീയ ഗോത്രകലാ മുഖ് ബീര്‍ബല്‍ സിംഗ്,
വനജാതി സുരക്ഷാ മഞ്ച് അഖിലഭാരതീയ സഹ സംഘടന സെക്രട്ടറി ഡോ. രാജ് കിഷോര്‍ ഹസ്ത, തപസ്യ ജില്ലാ പ്രസിഡന്റ് വി.കെ. സന്തോഷ് കുമാര്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍, പള്ളിയറ രാമന്, അന്തന്‍ കാനഞ്ചേരി, പത്മനാഭന്, എന്‍.കെ. ചാമി, രാജന്, കൊച്ചങ്കോട് ഗോവിന്ദന്, എ.നാരായണന്, ഗോത്ര ഗായിക രേണുക ,പ്രിയ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍