എ.ബാലകൃഷ്ണന് ജൈവവൈവിധ്യ സംരക്ഷണ പുരസ്ക്കാരം
എടവക: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജൈവവൈവിധ്യ സംരക്ഷണ പുരസ്ക്കാരം നേടി എടവക പഞ്ചായത്തിലെ കമ്മന അമ്പളി നിലയത്തില്‍ എ.ബാലകൃഷ്ണന്. പരിസ്ഥിതി സംരക്ഷണ രംഗത്തും ജൈവവൈവിധ്യ സംരക്ഷണ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാധിയമ പ്രവര്‍ത്തകരെയും അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണിത്.
സസ്യജാലക വിഭാഗത്തില്‍ മികച്ച സംരക്ഷക കര്‍ഷകനുള്ള അവാര്‍ഡാണ് ബാലകൃഷ്ണന് ലഭിച്ചത്. ഫെബ്രുവരി 19,20 തീയതികളില്‍ കേഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയല്‍ പുരസ്ക്കാരം സമ്മാനിക്കും.
ബാലകൃഷ്ണന് വികസിപ്പിച്ചെടുത്ത അശ്വതി, സുവര്‍ണ്ണ കുരുമുളക് വള്ളികള്‍ ഏറേ ജനകീയമായവയുമാണ്. പ്രീതി എന്ന കുരുമുളകിനം പുതുതായി വികസിപ്പിച്ചെടുത്ത് പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുമുണ്ട്. കൂടാതെ 127 തരം ഔഷധസസ്യങ്ങളും അദ്ദേഹം സംരക്ഷിച്ച് പരിപാലിച്ച് വരുന്നുണ്ട്.
2008 ല്‍ കര്‍ഷക ശാസ്ത്രജ്ഞ അവാര്‍ഡ്, 2009 ല്‍ ദേശീയ കര്‍ഷക അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. ബാലകൃഷ്ണന് വികസിപ്പിച്ചെടുത്ത കല്ലുവള്ളി, വാലന്‍ കൊട്ട, ചെറുവള്ളി, ഉതിരന്‍ കൊട്ട, കറുത്ത വാലന്‍ കൊട്ട, കരിങ്കോട്ട, മൂലന്തേരി. ഉപ്പു തിരണ്ട, 12 ഇനം പാരമ്പര്യ കുരുമുളക് വള്ളികളുടെ ജനിതക ശേഖരവും ബാലകൃഷ്ണന്റെ കാര്‍ഷിക ശേഖരത്തിലുണ്ട്.കൂടാതെ വിളവ് കൂടുതലായി ലഭിക്കുന്ന 916 മഞ്ഞളും. ഗന്ധകശാല പൂമ്പൊടി ചേര്‍ത്ത് സോണ ഇനത്തില്‍ പ്പെട്ട നെല്‍കൃഷിയും ചെയ്യുന്നുണ്ട്. പ്രായമേറിയെങ്കിലും നിശ്ചയദാര്‍ഡ്യവുമായി കൃഷിയില്‍ നൂതന പരീക്ഷണങ്ങളില്‍ സജീവമാണ് ഈ കര്ഷകന്.
You sent
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍