വയലിലിറങ്ങാന്‍ അതിഥി തൊഴിലാളികളും പ്രതിഷേധവുമായി പ്രദേശവാസികളും
മാനന്തവാടി: അതിഥി തൊഴിലാളികള്‍ നെല്‍ക്കൃഷിയിലേക്കും. വയനാട് ജില്ലയിലെ പാടശേഖരങ്ങളില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശകതമാകുന്നു. മാനന്തവാടി നഗരസഭയിലെ വരടി മൂലയിലാണ് ആദിവാസി സ്ത്രീകളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. നെല്‍കൃഷിക്കായി വയല്‍ ഒരുക്കല്‍ ഉള്‍പ്പെടെയുള്ള. പ്രവൃത്തികള്‍ ട്രാക്ടറും മറ്റും ഉപയോഗിച്ചാണ് നിലവില്‍ സ്ഥലമുടമകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വരമ്പ് തീര്‍ക്കുന്നത് മുതല്‍ ഞാറ് നടന്നത് വരെയുള്ള പ്രവൃത്തികള്‍ വര്‍ഷങ്ങളായി പ്രദേശവാസികളായ സ്ത്രീ തൊഴിലാളികളാണ് ചെയ്ത് പോരുന്നത്. എന്നാല്‍ ഇവര്‍ രാവിലെ എത്തി ജോലി ആരംഭിച്ച തൊടെയാണ് 20 ഓളം വരുന്ന അതിഥി തൊഴിലാളികള്‍ വയലില്‍ ഇറങ്ങി ഞാറ് നടാന്‍ തുടങ്ങിയത്. ഇതൊടെയാണ് പ്രതിഷേധം ശക്തമായത്. ഇത് വാക്കേറ്റത്തിനും ഇടയാക്കി.
പൊതു പ്രവര്‍ത്തകര്‍ കൂടി പ്രശ്നത്തില്‍ ഇടപ്പെട്ട തൊടെ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ കെ സി സുനില്‍ കുമാറിന്റ് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അതിഥി തൊഴിലാളികളെ ഒഴിവാക്കി ക്കൊണ്ട് പ്രവര്‍ത്തികള്‍ പുനരാരംഭിക്കുകയായിരുന്നു. അതെ സമയം ഉല്‍പ്പാദന ചിലവ് വര്‍ദ്ധിക്കുകയും, ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം കൃഷിക്കാരും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ തൊഴിലിന് ഇ റക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. യന്ത്രവല്‍ക്കരണവും മറ്റും തൊഴില്‍ നഷ്ട്ടപ്പെട്ട തൊഴിലാളികളുടെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളിലും ജില്ലയില്‍ ഉയര്‍ന്ന് വന്നേക്കാം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍