70 ലക്ഷം ലോട്ടറിയടിച്ചത് സുനീഷിന്..! ഭാഗ്യദേവത കടാക്ഷിച്ചത് ദുരിതക്കയത്തിലുള്ള കുടുംബത്തെ
മാനന്തവാടി: കേരള സംസ്ഥാന നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത് കോറോം മൊട്ടമ്മല്‍ കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന് സുനീഷ്. കഴിഞ്ഞ 30-ആം തിയതി അസുഖബാധിതനായ അച്ഛന് ചന്ദ്രന് മരുന്നു മേടിക്കാന്‍ വേണ്ടി മാനന്തവാടിയില്‍ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്കാണ് കേരള സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് എടുത്തത്. ഇടക്കിടക്ക് ലോട്ടറി എടുക്കാറുള്ള സുനീഷ് ലോട്ടറി എടുത്താല്‍ അച്ഛന് ചന്ദ്രന്റെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. ഒന്നാം തീയതി വൈകുന്നേരം മാതൃസഹോദരി മക്കളായ കണ്ണനും വിജീഷും കൂടിയാണ് റിസള്‍ട്ട് നോക്കിയത് ചെറിയ തുകകള്‍ ഒന്നും ഇല്ലെന്നറിഞ്ഞതോടെ വെറുതെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ തങ്ങള്‍ ഞെട്ടി പോയതായി ഇവര്‍ പറയുന്നു.
വരമറിഞ്ഞ ചന്ദ്രന് സമ്മാനര്‍ഹമായ ടിക്കറ്റ് ഭദ്രമായി ഒരു കവറില്‍ സൂക്ഷിച്ചു വച്ചു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ രണ്ടുദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചതായി പറയുന്നു. ഭയവും അമ്പരപ്പും കൊണ്ട് ഇത് മറ്റാരോടും പറഞ്ഞില്ല. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ഈ കാര്യം ഉള്‍ക്കൊള്ളാന്‍ ഇവര്ക്ക്കഴിഞ്ഞത്. ഇതോടെ തൊട്ടടുത്തുള്ള കുറുമ്പത്ത് തുടര്‍ന്ന് കോറോം കനറാ ബാങ്കില്‍ എത്തി ബാങ്ക് മാനേജര്‍ ജോയിയെ ടിക്കറ്റ്ഏല്പ്പിക്കുകയായിരുന്നു.
കയറിക്കിടക്കാന്‍ ചോരാത്ത ഒരു വീടും, കൂടെ തന്റെ മക്കള്‍ക്ക് വിദ്യാഭ്യാസവും നല്‍കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിരം പാറ താമസിച്ചിരുന്നചന്ദ്രനും കുടുംബത്തിനും പഞ്ചായത്തില്‍ നിന്നും പാസായ വീട്പണി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. കരാറുകാരന് പണിപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ മൂന്നു തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്ന് ഷെഡും ചോര്നൊലിച്ചതോടെ കുടുംബ വിടായ മൊട്ടമ്മല്‍ കോളനിയിലേക്ക് താമസം മാറുകയായിരുന്നു. ഭാര്യ മോളിയും, സുമേഷ് സുസ്മിത സുനീഷ് വിസ്മയ തുടങ്ങി അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യ സഹോദരിമാരും ഉള്‍പ്പെടെ 10 പേരാണ് നിലവില്‍ ഈ കൊച്ചു വീട്ടില്‍ കഴിയുന്നത്. കയറി കിടക്കാന്‍ നല്ലൊരു വീടാണ്ഇവരുടെ സ്വപ്നം അതോടൊപ്പം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്ന് ചന്ദ്രനും ഭാര്യയും മോളിയും പറയുന്നു മകള്‍ സുസ്മിത മാനന്തവാടി സ്വകാര്യ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍