പോക്സോ കേസ് പ്രതിക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
കല്‍പ്പറ്റ: ഏഴ് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ വയോധികന് 15 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം. കോട്ടത്തറ കളത്തുങ്കല്‍ പാപ്പന് എന്ന കെ.ജെ ജോസഫ് (60) നാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി എംവി രാജകുമാര കുറ്റക്കാരനെന്ന് കണ്ടു ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ പ്രിയ ഹാജരായി.2018 ലാണ് കേസിനാസ്പദമായ സംഭവം.പ്രതി കുട്ടിയെ 5 വയസ്സു മുതല്‍ പല പ്രാവശ്യമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു.കമ്പളക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത എം.വി പളനിയാണ് ആദ്യ അന്വേഷണം നടത്തിയത്. തുടര്‍ന്ന് ലക്ഷ്മണദാസ്, അജേഷ് കെ.എസ് എന്നിവര്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍