കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവം ; യുവാവ് അറസ്റ്റില്‍
മാനന്തവാടി: മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ പുല്‍പ്പള്ളി സ്വദേശി ജോസ് അഗസ്റ്റിനെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പയ്യമ്പള്ളി ഇളയിടത്തില്‍ ജിന്റോ ജോണ്‍ (37) ആണ് അറസ്റ്റിലായത്. മാനന്തവാടിയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനിടെ ഇന്നലെ കൂടല്‍ക്കടവില്‍ വെച്ച് ബൈക്കിലെത്തിയ ജിന്റോ ബസ് തടഞ്ഞ് നിര്‍ത്തി ജോസിനെ മര്‍ദിച്ചതായാണ് പരാതി. തുടര്‍ന്ന് ബോധരഹിതനായ ജോസിനെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും, മര്‍ദിക്കുകയും ചെയ്തതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജിന്റോ അബ്കാരി കേസുള്‍പ്പെടെയുള്ളവയില്‍ മുന്‍പ് പ്രതിയായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി എസ് ഐ ബിജു ആന്റണി, പ്രബോഷന്‍ എസ് ഐ വിഷ്ണു രാജ്, എസ് സി പി ഒ ജില്‍സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍